ന്യൂഡല്‍ഹി: ഡല്‍ഹിയിലും അസമിലും കര്‍ണ്ണാടകയിലും മദ്യ ഷോപ്പുകള്‍ തുറക്കാന്‍ സര്‍ക്കാരുകള്‍ നീക്കം തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളില്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നതിന് സംബന്ധിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇത് അനുസരിച്ചാണ് മദ്യശാലകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം.
ഡല്‍ഹിയില്‍ മദ്യവില്‍പ്പന ശാലകള്‍ ഇന്ന് മുതല്‍ തുറക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ച് കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ മദ്യശാലകള്‍ തുറക്കുമെന്ന് കര്‍ണാടകവും അറിയിച്ചു. അസമും തുറക്കാന്‍ തയ്യാറെടുക്കുകയാണ്.
കര്‍ണ്ണാടകത്തില്‍ രാവിലെ 9 മുതല്‍ രാത്രി 7 വരെ മദ്യ വില്‍പ്പന ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് എക്സൈസ് മന്ത്രി എച്ച്. നാഗേഷ് അറിയിച്ചു. എന്നാല്‍ ഹോട്ട്സ്പോട്ട്, റെഡ് സോണ്‍ പ്രദേശങ്ങളില്‍ മദ്യ ശാലകള്‍ തുറക്കില്ല.
ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന പുതിയ മാര്‍ഗനിര്‍ദ്ദേശപ്രകാരം ആറ് അടി സാമൂഹിക അകലം പാലിച്ച് വേണം മദ്യഷാപ്പുകളില്‍ നില്‍ക്കേണ്ടത്. ഒരു കടയില്‍ അഞ്ചു പേരില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. എന്നാല്‍ കേരളത്തില്‍ ബാര്‍ അടക്കം മദ്യഷാപ്പുകള്‍ തുറക്കില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക