2015 ലോകകപ്പിനിടെയുണ്ടായ പരിക്കില്‍ നിന്ന് കരകയറുന്ന സമയത്ത് താന്‍ മൂന്ന് തവണ ആത്മഹത്യയെക്കുറിച്ച് ആലോചിച്ചതായി ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി വെളിപ്പെടുത്തി.
ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റാഗ്രാം തത്സമയ ചാറ്റില്‍ ആണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തചിയത്.
2015 ലോകകപ്പിന് ശേഷമുള്ള പരിക്കുകളില്‍ നിന്ന് സുഖം പ്രാപിക്കുകയും വ്യക്തിപരമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്ത സമയത്താണ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താന്‍ പാടുപെട്ടതെന്ന് ഷമി വെളിപ്പെടുത്തി.
എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാകാന്‍ ആ ഘട്ടത്തില്‍ തന്റെ കുടുംബത്തില്‍ നിന്ന് ലഭിച്ച പിന്തുണയാണെന്ന് ഷമി പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനായി നിരന്തരം വിലയിരുത്തപ്പെടുന്ന ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരോടൊപ്പം ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗ് ആക്രമണത്തിന്റെ ഭാഗമായി ഷമി മാറി.
2019 ലോകകപ്പില്‍ ലോകകപ്പ് ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായി അദ്ദേഹം മാറുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക