ഗള്‍ഫില്‍ നിന്നും പ്രവാസികൾ വരുന്നത് മുൻഗണന അനുസരിച്ചല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. എംബസിയും നോർക്കയും കോൺസുലേറ്റും തമ്മിലെ ഏകോപനമില്ലായ്മയാണ് ഇതിന് കാരണമെന്നും മുനീർ പറഞ്ഞു. അതേസമയം മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
കേന്ദ്രമന്ത്രി വി മുരളീധരനും മുഖ്യമന്ത്രിയും പ്രസ്താവനകൾ മാത്രം ഇറക്കുകയാണെന്നും സർക്കാറുകൾ തമ്മിൽ ഏകോപനമില്ലെന്നുമുള്ള ആരോപണമാണ് എം.കെ മുനീർ ഉന്നയിച്ചത്. എന്നാൽ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നിരന്തരം ആശയവിനിമയം നടത്തി യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതും ചെലവ് നിയന്ത്രിക്കുന്നതും കേന്ദ്ര സർക്കാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലേക്ക് തിരിക്കുന്ന പ്രവാസികളിൽ നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് യാത്രാനുമതി ലഭിച്ചില്ലെന്ന് പരാതിയുയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക