ഇന്ത്യയിൽ വ്യാപിക്കുന്നത് ജനിതകമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന അഞ്ചുതരം കോറോണ വൈറസാണെന്ന് പഠനം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്.ജി.സി.ബി) ഗവേഷണവിഭാഗത്തിന്റ പ്രാഥമിക പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വുഹാന്‍ നഗരത്തിലെ രോഗികളില്‍നിന്ന് ശേഖരിച്ച രണ്ട് ജനിതക തന്മാത്രഘടനകള് ഉപയോഗിച്ചു. കൂടാതെ, ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ രോഗം ബാധിച്ചവരില്‍നിന്ന് പുണെ നാഷനല്‍ ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ .വി) ശേഖരിച്ച ജനിതക തന്മാത്രഘടനകളും പ്രയോജനപ്പെടുത്തി. അങ്ങനെ 30 ജനിതക തന്മാത്രഘടനകളാണ് ഉപയോഗിച്ചതെന്ന് പഠനത്തിന് നേതൃത്വം നല്കുന്ന ആര്.ജി.സി.ബി സയന്റിസ്റ്റ് ഡോ. ഇ. ശ്രീകുമാര്‍ പറഞ്ഞു.
ഈ പ്രാരംഭപഠനം രോഗത്തിന്റ തീവ്രത കുറക്കാനും വ്യാപനം തടയാനും ഫലപ്രദമായ മരുന്ന് കണ്ടെത്തുന്നതിലേക്ക് എത്തിച്ചേരാനും സാധിക്കുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. ഇപ്പോള്‍ വ്യാപിക്കുന്ന അഞ്ചിനം കൊേറാണ വൈറസും അത് ഏതൊക്കെ സംസ്ഥാനങ്ങളിലെ ഏതൊക്കെ ആളുകളെയാണ് ബാധിച്ചതെന്ന വ്യക്തമായ വിവരം എന്‍.ഐ .വിയില്‍നിന്ന് കിട്ടിയിട്ടില്ല. അഞ്ചിനം വൈറസും അഞ്ചുരീതിയിലാണ് മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്നത്.
ഓരോന്നിന്റയും തീവ്രത എത്രമാത്രമെന്നത് തുടര്പഠനങ്ങളിലേ വ്യക്തമാകൂ. ഈ വൈറസുകളുടെ പുറംചട്ടയില്‍ സ്പൈക് പ്രോ എന്നറിയപ്പെടുന്ന ഒരുതരം കൊഴുപ്പിന്റ അംശമുണ്ട്. ഇതാണ് മനുഷ്യന്റ ശ്വാസകോശത്തിലേക്ക് കയറാന്‍ വൈറസിനെ സഹായിക്കുന്നത്. ഈ കൊഴുപ്പിന്റ തോതും അഞ്ചിനം വൈറസിലും അഞ്ച് അളവിലാണെന്നും കണ്ടെത്തി. അതാണ് ഓരോരുത്തരിലും ഓരോതരം ലക്ഷണങ്ങള്‍ പ്രകടമാകാനും ചിലരില്‍ ലക്ഷണമൊന്നും കാണാതിരിക്കാനും കാരണം.
ഇബോള, സാര്‍സ്, ചികുന്‍ഗുനിയ, ഡെങ്കി തുടങ്ങി ലോകത്ത് വ്യാപിച്ച ഇത്തരം വൈറസുകളെല്ലാം ജനിതകമാറ്റം സംഭവിച്ച് ശക്തി ക്ഷയിച്ചതായാണ് കണ്ടെത്തല്‍. കൊറോണ പുതിയ ഇനം വറസ് ആണെങ്കിലും മറ്റുള്ളവയെപോലെ കാലക്രമേണ ഇതിനും തീവ്രത കുറയാനാണ് സാധ്യത- ഡോ. ഇ. ശ്രീകുമാര്‍ പറഞ്ഞു. ജനിതകമാറ്റം ഏതുരീതിയിലാകുമെന്ന് പ്രവചനാതീതമാണ്.
ഒന്നുകില്‍ തീവ്രത കുറയും അല്ലെങ്കില്‍ തീവ്രമാകും. തീവ്രത കുറയുമ്പോഴും രോഗം പൂര്‍ണമായി ഒഴിയണമെന്നില്ല. വ്യാപനം അപ്പോഴും സംഭവിക്കാം. മരണവും മറ്റ് ഗുരുതരാവസ്ഥകളും ഒഴിവാക്കും . എച്ച്1 എന്‍1 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോഴും ഡെങ്കി വന്നപ്പോഴും ഇതേ അവസ്ഥ ആയിരുന്നു. ഇന്നിപ്പോള്‍ രോഗ വ്യാപനം ഉണ്ടെങ്കിലും തീവ്രത കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക