തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം പിന്നിട്ടു. 434 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 10,108 ആയി.ചെന്നൈയിൽ ഇന്നലെ മാത്രം 309 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയിൽ കോവിഡ് രോഗികളുടെ എണ്ണം 5946 ആയി ഉയർന്നു.
മദ്യവിൽപന ശാലകൾ അടക്കാക്കാനുള്ള മദ്രാസ് ഹൈക്കോടതി വിധിയെ സുപ്രീം കോടതി സ്റ്റേ ചെയ്തത് സംസ്ഥാനത്ത് കൂടുതൽ ആശങ്കയുണ്ടാക്കും. ചെന്നൈ, തിരുവള്ളൂർ ഒഴികെയുള്ള ജില്ലകളിൽ ഇന്നു മുതൽ മദ്യവിൽപന ശാലകൾ വീണ്ടും തുറന്നു പ്രവർത്തിക്കും.അതേസമയം മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 29,100ആയി.
ആയിരത്തിലേറെപ്പേരാണ് രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്. അടുത്ത 10 ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് 20,000 പേർ കൂടി രോഗബാധിതരാകുമെന്ന നിഗമനത്തിലാണ് വിദഗ്ദ്ധർ. മുംബൈ, താനെ, പൂനെ എന്നീ നഗരങ്ങളിൽ നിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
മുംബൈയിൽ മാത്രം17,671 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.മഹാരാഷ്ട്രയിലെ ലോക്ക്ഡൗൺ ഈമാസം 31 വരെ നീട്ടിയേക്കും. മുംബൈയിൽ മാത്രം ഇന്നലെ 34 പേരാണ് മരിച്ചത്. ചേരിപ്രദേശമായ ധാരാവിയിൽ നിന്ന് പുതിയ 84 കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്ത് രോഗമുക്തി നേടിയത് 2,944 പേരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക