റിയാദ്: കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന് പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ അടിയന്തിര വിമാന സര്‍വ്വീസിന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട റിയാദ്-കണ്ണൂര്‍ വിമാനം യാത്ര പുറപ്പെട്ടു. രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട സഊദിയില്‍ നിന്നും കേരളത്തിലേക്കുള്ള മൂന്നാമത്തെ വിമാനമാണിത്. 152 യാത്രക്കാരുമായി ഉച്ചക്ക് റിയാദില്‍ നിന്നും പുറപ്പെട്ട വിമാനം രാത്രി എട്ടു മണിയോടെ കണ്ണൂരില്‍ ഇറങ്ങും.
ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളും ഗര്‍ഭിണികളും അത്യാവശ്യമായി നാട്ടിലെത്തേണ്ടവും ഒരു വീല്‍ചെയര്‍ രോഗിയുമാണ് വിമാനത്തിലുള്ളത്. വിസാകാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവരും ഇടം നേടിയിട്ടുണ്ട്. വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ക്കു മുമ്ബേ തന്നെ യാത്രക്കാര്‍ എത്തിച്ചേര്‍ന്നിരുന്നു. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.
എംബസി ഉദ്യോഗസ്ഥര്‍, കെഎംസിസി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ തുടങ്ങിവര്‍ യാത്രക്കാരുടെ സഹായത്തിനായി വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ക്കാവശ്യമായ സുരക്ഷാ കിറ്റുകള്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ വിതരണം ചെയ്തു.
Air India Flight AI 1912 from Riyadh bound for Kannur has departed King Khalid International Airport with 152 passengers on board including 7 infants#VandeBharatMission @MEAIndia pic.twitter.com/3q8Jw2d8sl
— India in Saudi Arabia (@IndianEmbRiyadh) May 20, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക