കണ്ണൂർ: നീലേശ്വരം സ്വദേശിനിയായ അഞ്ജന കെ ഹരീഷ് എന്ന ചിന്നു സുല്ഫിക്കറിന്റേത് കൊലപാതകമാകാമെന്ന് തെളിയിക്കുന്ന തരത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ലഹരി വസ്തുക്കൾ നൽകിയ ശേഷം പീഡിപ്പിക്കുകയും അബോധാവസ്ഥയിൽ കെട്ടിതൂക്കിയതാകാമെന്നുമാണ് ഫോറൻസിക് വിദഗ്ധരുടെ കണ്ടെത്തൽ. കൂട്ടുകാരികൾക്കൊപ്പം ഗോവയിൽ പോയ ചിന്നുവിനെ മെയ് 13 നാണ് താമസിച്ചിരുന്ന റിസോർട്ടിന് സമീപത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജനയെ പ്രകൃതി വിരുദ്ധമായോ അല്ലാതെയോ ലൈം-ഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
മൃതദേഹത്തിൽ കൈയ്ക്കും കഴുത്തിനും ചുണ്ടിലും മുറിവുകളും കണ്ടെയിരുന്നു. ബലപ്രയോഗത്തിൽ കൂടി ഉണ്ടായ മുറിവുകളാകാമെന്നാണ് കരുതുന്നത്. പെൺകുട്ടി അടുത്ത് തന്നെ തൂങ്ങി മരിച്ചിട്ടും സംഭവം അറിഞ്ഞില്ലെന്നുള്ള കൂട്ടുകാരുടെ മൊഴിയും സംശയം കൂട്ടുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അഞ്ജനയ്ക്കൊപ്പം സുഹൃത്തുക്കളായ നസീമ, ആതിര, ശബരി എന്നിവരാണ് ഉണ്ടായിരുന്നത്. സ്ഥലവാസികൾ അഞ്ജന തൂങ്ങി നില്കുന്നത് കണ്ടപ്പോൾ ജീവനുണ്ടായിരുന്നുവെന്നും ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോളാണ് മരണം സംഭവിച്ചതെന്നും പറയുന്നു.
മരിക്കുന്നതിന് തലേദിവസം അഞ്ജന സുഹൃത്തായ നസീമയുടെ ഫോണിൽ നിന്നും അമ്മയെ വിളിക്കുകയും നാട്ടിലേക്ക് വന്നോളാമെന്നും, അമ്മ പറയുന്നത് പോലെ ജീവിച്ചുകൊള്ളാമെന്നും പറഞ്ഞതായി മാതാവ് പോലീസിന് മൊഴി നൽകി. എന്നാൽ അഞ്ജനയെ ലഹരിക്കടിമയാക്കുകയും സ്വയം ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അതിന്റെ ഭാഗമായി വ്യാപകമായി വ്യാജപ്രചാരണങ്ങൾ അഴിച്ചു വിട്ടുവെന്നും അഞ്ജനയുടെ ബന്ധുക്കൾ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക