കൊച്ചി: കൊവിഡ് നിയന്ത്രണാധീതമായി പെരുകുന്ന സാഹചര്യത്തിൽ ജൂണ്‍ 30 വരെ പള്ളികള്‍ ആരാധനകള്‍ക്ക് തുറക്കേണ്ടെന്ന് സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപത തീരുമാനിച്ചു.
നിയന്ത്രണങ്ങളോടെ പള്ളികള്‍ തുറക്കാനും കുര്‍ബാന അര്‍പ്പിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും നിലവിലെ സ്ഥിതി തുടരാന്‍ അതിരൂപത ആലോചനാ സമിതി അംഗങ്ങളും ഫെറോന വികാരിമാരും അഭിപ്രായം അറിയിച്ചതായി ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ അറിയിച്ചു.
ദേവാലയങ്ങള്‍ വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്ക് വിനിയോഗിക്കാം. വിവാഹങ്ങള്‍ക്ക് പരമാവധി 50 ഉം മനസമ്മതം, മാമോദീസ, മരണാനന്തര ചടങ്ങുകള്‍ എന്നിവക്ക് 20 പേര്‍ക്കും പങ്കെടുക്കാം. ഇവയിലും സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക