ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ നടന്ന പരിശീലന മത്സരംത്തിൽ ലിവർപൂൾ ബ്ലാക്ക്ബേണിനെ തകർത്തത് ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ്. നാബി കെയ്റ്റയുടെയും തക്കൂമി മിനാമിനോയുടെയും തിളക്കമാർന്ന പ്രകടനമാണ് ലിവർപൂളിന് വിജയം അനായാസമാക്കിയത്. എന്നാൽ പരിശീലകൻ യോർഗൻ ക്ലോപ്പിന്റെ പ്രശംസയ്ക്ക് അർഹനായത് മറ്റൊരു താരമാണ്.
പതിനെട്ട് വയസുള്ള അക്കാദമി താരം ലെയ്റ്റൻ ക്ലാർക്സൺ നേടിയ ആറാം ലിവർപൂൾ ഗോളാണ് ക്ലോപ്പിന്റെ പ്രശംസ നേടിക്കൊടുത്തത്.
എതിരാളിയുടെ ബോക്സിനകത്തേക്ക് കയറിയ മധ്യനിരതാരം അതിനോടകം ബോക്സിൽ ഇടംപിടിച്ചിരുന്നു സ്ട്രൈക്കർക്ക് പന്ത് കൈമാറുന്നു. ബ്ലാക്ക്ബേണിന്റെ പ്രതിരോധ താരങ്ങളുടെ ശ്രദ്ധ സ്ട്രൈക്കറിലേക്ക്. എന്നാൽ ക്ലാർക്സണിന്റെ ഉദ്ദേശം മനസ്സിലാക്കിയ സ്ട്രൈക്കർ ഷോട്ടിന് മുതിർന്നില്ല. ഓഫ്സൈഡ് ട്രാപ് മുറിച്ചു കടന്ന മധ്യനിരതാരത്തിലേക്ക് ചെറിയൊരു ടച്ച്. അതിനോടകം രണ്ട് സെന്റർ ബാക്കുകളെ കവച്ചുവച്ച ക്ലാർക്സണിന്റെ മുന്നിൽ ഗോൾകീപ്പർ മാത്രം. ഇരുവർക്കും ഇടയിൽ ഏതാനും മീറ്ററുകളുടെ അകലം മാത്രം. പന്തിനായി മുന്നോട്ടുവന്ന ഗോൾകീപ്പർക്ക് മുന്നിൽ പതറാതെ പോസ്റ്റിന്റെ ഇടത് ഭാഗത്തേക്ക് നീങ്ങുകയാണ് ക്ലാർക്സൺ ചെയ്തത്. ഇടത് പോസ്റ്റിനും ഗോൾകീപ്പർക്കും ഇടയിലൂടെ ഷോട്ട് ഗോളിലേക്ക്.
ഏത്ര മികച്ച സ്ട്രൈക്കറേയും സമ്മർദ്ദത്തിലാഴ്ത്തുന്ന നിമിഷങ്ങളിലാണ് പതിനെട്ടുകാരൻ അസാന്നിദ്ധ്യമായ മനഃസാന്നിധ്യത്തോടെ ഗോൾ നേടിയത്.
“ഗോൾ മാത്രമല്ല. അവിടെ ആ സാഹചര്യം സൃഷ്ടിച്ചത് നോക്കൂ. രണ്ട് സ്ട്രൈക്കര്മാരുടെയും ഇടയിലൂടെയാണ് ആദ്യ പാസ്. പിന്നീട് പഞ്ച ലഭിച്ച ശേഷം എത്ര ശാന്തമായാണ് അത് കൈവശംവച്ചതും പാസ് ചെയ്തതും എന്നും നോക്കൂ,” പതിനെട്ടുകാരന്റെ ഗോളിനെ കുറിച്ച് പരിശീലകൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക