തിരുവനന്തപുരം ∙ സംസ്ഥാനത്ത് ബുധനാഴ്ച ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചത് കൊല്ലത്ത്. 14 പേർക്കാണ് ജില്ലയിൽ പുതുതായി രോഗം ബാധിച്ചത്. മലപ്പുറത്ത് 11 പേർക്കും കാസർകോട് 9 പേർക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2697 ആയി. 1351 പേര് ചികിത്സയിലുണ്ട്.
മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര് വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മഞ്ചേരി മാര്യാട് വീമ്പൂര് സ്വദേശിനി 23വയസുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ 5ന് വൈറസ്ബാധ സ്ഥിരീകരിച്ച മഞ്ചേരി മാര്യാട് വീമ്പൂര് സ്വദേശിനി (48) ആശാ വര്‍ക്കറുമായാണ് ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായത്.
ജൂണ്‍ 1ന് ചെന്നൈയില്‍ നിന്നു സ്വകാര്യ ബസില്‍ തിരിച്ചെത്തിയ തിരൂരങ്ങാടി ചെമ്മാട് പതിനാറുങ്ങല്‍ സ്വദേശി 35കാരന്, ജൂണ്‍ 1ന് മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി തിരിച്ചെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി 62കാരന്, ഇതേ വിമാനത്തില്‍ ഇയാളുടെ ഒപ്പമെത്തിയ ഭാര്യ (52), മേയ് 31ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ തലക്കാട് ബി.പി.അങ്ങാടി കാട്ടച്ചിറ സ്വദേശി 64കാരന്, ജൂണ്‍ 3ന് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ മാറാക്കര കരേക്കാട് സ്വദേശി 41കാരന്, ജൂണ്‍ 4ന് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴി ഒരേ വിമാനത്തില്‍ നാട്ടിലെത്തിയവരായ ആലങ്കോട് നന്നംമുക്ക് ചങ്ങരംകുളം സ്വദേശി 33കാരന്, ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശി 22കാരി, ജൂണ്‍ 6ന് ബഹ്റിനില്‍ നിന്ന് കൊച്ചി വഴി നാട്ടിലെത്തിയവരായ എടവണ്ണ ഒതായി സ്വദേശി 26കാരന്, കാവനൂര്‍ വടക്കുംമല സ്വദേശി 21കാരന്, ജൂണ്‍ 10ന് ജിദ്ദയില്‍ നിന്ന് കൊച്ചിവഴി നാട്ടിലെത്തിയ ആതവനാട് പുത്തനത്താണി കുറുമ്പത്തൂര്‍ സ്വദേശിനി ഗര്‍ഭിണിയായ 22കാരി എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.
തൃശൂർ
ജില്ലയിൽ 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ വിദേശത്തു നിന്നും വിവിധ ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരികെ എത്തിയവർ. ചികിത്സയിലായിരുന്ന 11 പേരുടെ രോഗം ഭേദമായി.
പാലക്കാട്
പാലക്കാട് ജില്ലയിൽ ഒന്നും മൂന്നും വയസ്സുള്ള ആൺകുട്ടികൾക്ക് ഉൾപ്പെടെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 120 ആയി. ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളജിലും ഇന്നത്തേത് ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സയിൽ ഉണ്ട്. ജില്ലയിൽ 24 പേർ രോഗമുക്തരായി.
റഷ്യയിൽ നിന്നുവന്ന പുതുശ്ശേരി പാമ്പംപള്ളം സ്വദേശി (39). ഇദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളജിലാണ് ചികിത്സയിലുള്ളത്. യുഎഇയിൽ നിന്നു വന്നവരായ കൊപ്പം കീഴ്മുറി സ്വദേശി (23 സ്ത്രീ), ഇവരുടെ മൂന്ന് വയസ്സ് പ്രായമുള്ള മകൻ, റിയാദിൽ നിന്നു ജൂൺ ആറിന് എത്തിയ കാഞ്ഞിരപ്പുഴ സ്വദേശികളായ മൂന്നുപേർ (ഒരു വയസ്സും ആറു വയസ്സും പ്രായമുള്ള ആൺകുട്ടികൾ, 25 വയസ്സുള്ള ഗർഭിണി) എന്നിവർക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.<
കോട്ടയം
കോട്ടയം ജില്ലയില്‍ നാലു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര് വിദേശത്തുനിന്നും രണ്ടു പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ജില്ലയില്‍ ലഭിച്ച 100 പരിശോധനാഫലങ്ങളില്‍ 96 എണ്ണം നെഗറ്റീവാണ്. കുവൈത്തില്‍നിന്നു മേയ് 27ന് എത്തിയ പരിപ്പ് സ്വദേശിനി(34), കസാക്കിസ്ഥാനില്‍നിന്ന് ജൂണ്‍ ഏഴിന് എത്തിയ കുമരകം സ്വദേശി(33), അഹമ്മദാബാദില്‍നിന്നും ജൂണ്‍ പത്തിന് എത്തിയ കാണക്കാരി സ്വദേശി(29), മഹാരാഷ്ട്രയില്‍നിന്ന് ജൂണ്‍ 13ന് എത്തിയ കുഴിമറ്റം സ്വദേശിനി(20) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ രണ്ടു പേര് രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. മേയ് 26ന് കുവൈത്തില്‍നിന്നെത്തിയ പനച്ചിക്കാട് സ്വദേശിനിയും(36) മാഞ്ഞൂര്‍ സ്വദേശിനിയുമാണ് (32) രോഗമുക്തരായത്. ഇവര്‍ക്കു പുറമെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട സ്വദേശിനിയെയും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 51 പേരാണ് രോഗമുക്തരായത്.
പത്തനംതിട്ട
ജില്ലയിൽ ഇന്ന് ഒരു കോവിഡ് കേസ് മാത്രം. ജൂൺ 16നു റഷ്യയിൽ നിന്നെത്തിയ പത്തനംതിട്ട ചിറ്റൂർ സ്വദേശി (21) ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയനായതിനെ തുടർന്ന് രോഗം ഉണ്ടെന്നു സ്ഥfരീകരിക്കുകയായിരുന്നു. ഇപ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക