2002 ലെ കരീബിയൻ പര്യടനത്തിൽ ടീം ഇന്ത്യ ബ്രയാൻ ലാറയെ പുറത്താക്കാൻ പയറ്റിയ രസകരമായ തന്ത്രം വെളിപ്പെടുത്തി മുൻ വിക്കറ്റ് കീപ്പർ ദീപ് ദാസ്ഗുപ്ത രംഗത്ത്. അന്ന് ബ്രയാന്‍ ലാറയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന. ലാറയെ പറഞ്ഞയക്കാനായാല് മത്സരത്തില്‍ പിടിമുറുക്കാം എന്നതായിരുന്നു ആ സമയത്തെ സ്ഥിതി. പരമ്പരയിലെ ആദ്യ മത്സരം സമനിലയിലും രണ്ടാമത്തെ മത്സരം ജയിച്ചും ലീഡ് കയ്യടക്കി നില്‍ക്കുകയാണ് ഇന്ത്യ.
ഒടുവിൽ ലാറയെ തളയ്ക്കാനായി ഗയാന ടെസ്റ്റിന് മുന്‍പ് പോംവഴി കണ്ടെത്തി. ലാറയെ ക്രീസില്‍ നിര്‍ത്തി ബോറടിപ്പിക്കണം. ദീപ് ദാസ് ഗുപ്ത പറയുന്നു. ലാറയോട് ആരും മിണ്ടരുത്, ടീം മീറ്റിങ്ങില്‍ കളിക്കാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. മിണ്ടാനും പറയാനും ആരുമില്ലാതെ ലാറ ബോറടിക്കുമെന്നും ഇതുവഴി താരത്തെ എളുപ്പം പുറത്താക്കാമെന്നുമായിരുന്നു ഇന്ത്യ കരുതിയത്.
ലാറ ക്രീസിലെത്തിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ അദ്ദേഹത്തോട് പരിചയം പുതുക്കിയില്ല. സൗഹൃസംഭാഷണങ്ങളില് ഏര്‍പ്പെട്ടില്ല. ക്രീസില്‍ നില്‍ക്കവെ രാഹുല്‍ ദ്രാവിഡിനോടും തന്നോടും സംസാരിക്കാന്‍ ലാറ ശ്രമിച്ചെങ്കിലും ഞങ്ങള്‍ മുഖം തിരിഞ്ഞുനിന്നു. ദീപ് ദാസ്ഗുപത ഓര്‍ത്തെടുക്കുന്നു.
സ്പിന്നര്‍മാര്‍ പന്തെറിയാന്‍ എത്തുമ്പോള്‍ ഞാനും ദ്രാവിഡും ബാറ്റ്സ്മാനരികിലേക്ക് ചെല്ലും. ഓരോ പന്ത് കഴിയുമ്പോഴും ലാറ എനിക്ക് നേരെയോ ദ്രാവിഡിന് നേരെ തിരിയും, ചെറു പുഞ്ചിരിയുമായി. പക്ഷെ ഞങ്ങള്‍ കാണാത്ത മട്ടില്‍ അപ്പാടെ മുഖം തിരിക്കും. ഒരു ഘട്ടത്തില്‍ സംസാരിക്കാന്‍ വരെ ലാറ ശ്രമിച്ചിരുന്നു. എന്നാല്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ തങ്ങള്‍ പിന്തിരിഞ്ഞു നടന്നു. ദീപ് ദാസ്ഗുപ്ത ഓർമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക