ഭാരതീയ പാരമ്പര്യത്തിന്റെ ഭാഗമായ യോഗയെ ലോകം മുഴുവൻ അംഗീകരിച്ചതാണെന്നു കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊക്രിയാൽ. രോഗാതുരതയിൽ നിന്ന് സമൃദ്ധിയിലേക്കുള്ള വഴിയാണു യോഗ ലോകത്തിനു കാണിച്ചു കൊടുത്തത്. വർധിച്ചു വരുന്ന മാനസിക പിരിമുറുക്കങ്ങൾക്കുള്ള മരുന്നു കൂടിയാണു യോഗ. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടത്തിയ ആഹ്വാനമായിരുന്നു ജൂൺ 21 ലോക യോഗാ ദിനമായി പ്രഖ്യാപിക്കുന്നതിലേക്കു നയിച്ചതെന്നും, 177 രാജ്യങ്ങളുടെ അംഗീകാരത്തോടെ ലോകം യോഗയുടെ പേരിൽ ഒന്നിക്കുന്ന കാഴ്ച നാം കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകം മുഴുവൻ കോവിഡ് രോഗത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള മാർഗമായി യോഗ തെളിഞ്ഞു നിൽക്കുകയാണ്. പ്രാണായാമത്തിലൂടെ ശ്വസനേന്ദ്രിയങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ കഴിയും. അതെങ്ങനെയാണ് കോവിഡ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്കു പരിഹാരമായി ഉപയോഗപ്പെടുത്താമെന്ന പഠനങ്ങളാണു ഇനി വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക