ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തു നിന്നും പ്രകോപനപരമായി എന്തെങ്കിലും നീക്കമുണ്ടായാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്രം നല്‍കിയതായി റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഉന്നതല യോഗത്തിലാണ് തീരുമാനം. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തും കരസേന, വ്യോമസേന, നാവികസേന മേധവികളും യോഗത്തില്‍ പങ്കെടുത്തു.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന 3,500 കിലോമീറ്റര്‍ സ്ഥലത്ത് സൈനികരെ വിന്യസിച്ചു. കര അതിര്‍ത്തി, വ്യോമാതിര്‍ത്തി, തന്ത്രപ്രധാനമായ കടല്‍ പാതകള്‍ എന്നിവിടങ്ങളിലെ ചൈനീസ് പ്രവര്‍ത്തനങ്ങളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് രാജ്നാഥ് സിംഗ് ഉന്നത സൈനിക മേധാവികളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക