സാമൂഹികമാധ്യമങ്ങളില്‍ ഏറെ വൈറലായ ഫോട്ടോയാണ് അഞ്ജ റിങ്ഗ്രന്‍ ലോവൻ എന്ന ഡച്ചുകാരി ‘ഹോപ്പ്’ എന്ന പട്ടിണിയിലായ ബാലന് വെള്ളവും ഭക്ഷണവും നല്‍കുന്നത്. പിശാച് ബാധിച്ചതിന് തുടര്‍ന്ന് മാതാപിതാക്കള്‍ ഉപേക്ഷിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്ത ഹോപ്പിനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലോവന്‍ ഇവനെ രക്ഷിക്കുന്നതിനായി ദിവസവും രക്തം മാറ്റിവെയ്ക്കുക വരെ ചെയ്തിരുന്നു. 2016 ജനുവരി 31നാണ് അഞ്ജ റിങ്ഗ്രന്‍ ലോവൻ നൈജീരിയക്കാരനായ ബാലനെ അസ്ഥികാണുന്ന ശരീരത്താല്‍ ഞരമ്പുകളില്‍ വിരകളോടെ കാണുന്നത്. ഹോപ്പിന്റെ കഥയറിഞ്ഞ ലോകത്താകമാനമുള്ള നിരവധി പേര് 10 ലക്ഷം ഡോളറിനടുത്താണ് എട്ട് മാസത്തെ ചികിത്സക്കായി സംഭാവന നല്‍കിയത്.
ഹോപ്പിന്റെ തുടർന്നുള്ള വിക്കിവരങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങളിലെ ചിത്രങ്ങളിലൂടെ ലോവന്‍ ലോകത്തെ അറിയിക്കുന്നുണ്ടായിരുന്നു. പഴയതില്‍ നിന്നും ഊര്‍ജസ്വലനായി ജീവിതത്തിലേക്ക് തിരികെ വന്ന ഹോപ്പ് ആഫ്രിക്കൻ കുട്ടികൾക്കായുള്ള എയ്ഡ് എഡ്യൂക്കേഷൻ ആൻഡ് ഡെവലപ്മെന്റ് ഫൗണ്ടേഷന് കീഴിലാണ് പിന്നീട് ജീവിച്ചത്.
വർഷങ്ങൾക്കിപ്പുറം ഹോപ്പിന്റെ ജീവിതം വീണ്ടും ചർച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണ്. ലോവന്‍ ഒരു ബാലനൊപ്പം നില്ക്കുന്ന ഫോട്ടോ ഹോപ്പിന്റെതാണെന്ന് പറഞ്ഞുള്ള വിവിധ പോസ്റ്റുകളാണ് ഇതിനോടകം പ്രചരിക്കുന്നത്. ഫേസ്ബുക്കിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും വലിയ രീതിയില്‍ പ്രചരിച്ചതോടെ വിഷയത്തിൽ യഥാർത്ഥ വിവരം വെളിപ്പെടുത്തി ലോവന്റെ അടുത്ത വൃത്തങ്ങൾ രംഗത്ത് വന്നിരിക്കുകയാണ്. രണ്ട് ഫോട്ടോകളിലുമുള്ളത് രണ്ട് പേരാണെന്നും തന്റെ പുതിയ ഫോട്ടോയിലുള്ളത് മകന് ഡേവിഡ് ജൂനിയര്‍ ആണെന്നും ലോവന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ഡോണിക വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക