കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിഐഎസ്എഫ് ജവാന്മാര്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിഐഎസ്എഫ് ഓഫീസ് അടച്ചു. ഓഫീസ് അണുവിമുക്തമാക്കിയ ശേഷം തുറന്ന് പ്രവര്‍ത്തിക്കും.
ലോക്ക്ഡൗണ്‍ അവധി കഴിഞ്ഞെത്തിയ അന്‍മ്പതോളം സിഐഎസ്എഫ് ജവാന്മാര് 14 ദിവസം ക്വാറന്റൈന് പൂര്‍ത്തിയാക്കിയവരാണ്.
വരും ദിവസങ്ങളില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ; നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
രോഗബാധ കണ്ടെത്തിയതിനാല്‍ ക്വാറന്റൈന് കാലാവധി 28 ദിവസമാക്കി വര്‍ധിപ്പിച്ചതായും കിയാല്‍ എംഡി വി തുളസീദാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജവന്മാരില്‍ ആദ്യം ഒരാള്‍ക്കും പിന്നീട് മൂന്നു പേര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിനെ അറിയിച്ച് ചികിത്സ തേടിയത്. ഇതിനുശേഷം ഇവരോടൊപ്പം ക്വാറന്റൈനില്‍ കഴിഞ്ഞ നാലുപേരെക്കൂടി രോഗം കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക