ജോണ്സണ് ആന്‍ഡ് ജോണ്സണ് ടാല്‍ക്കം പൗഡര്‍ കാന്‍സറിന് വഴിവക്കുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് യു.എസ് കോടതി കമ്പനിക്ക് 200 കോടി നഷ്ടപരിഹാര തുക ചുമത്തി. ജോണ്സണ് ആന്‍ഡ് ജോണ്സണ് അണ്ഡാശയ കാന്‍സറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതിനെതിരെ കടുത്ത നടപടിയെടുത്തത്. മിസോറി അപ്പീല്‍ കോടതിയാണ് 2018 ജൂലൈയില്‍ ചുമത്തിയ നഷ്ടപരിഹാര തുകയായ 4.69 ബില്യണ്‍ തുക 2.12 ബില്യണ്‍ ആയി കുറച്ച് കേസില്‍ വിധി പൂര്‍ത്തിയാക്കിയത്. അറിഞ്ഞു കൊണ്ട് കാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസ് അടക്കമുള്ളവ ഉത്പന്നങ്ങളിലൂടെ ഉപഭോക്താക്കൾക്ക് വിറ്റുതീർത്ത കുറ്റം കോടതി ഗൗരവകരമായി തന്നെ കണക്കിലെടുത്താണ് വിധി പ്രസ്താവിച്ചത്.
കൗമാരക്കാരില്‍ ഹൃദ്രോഗവും പ്രമേഹവും വര്‍ധിപ്പിക്കും; കൊറിച്ചു കൊണ്ടുള്ള ടിവി കാണല്‍ വേണ്ട!
എന്നാൽ, കേസിലെ വാദികള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നാണ് എന്നത് ചൂണ്ടിക്കാട്ടിയാണ് തുകയില്‍ ഇളവ് നല്‍കിയത്. ജോണ്സണ് ആന്‍ഡ് ജോണ്സണ് പൗഡര്‍ ഉപയോഗിച്ചതിലൂടെ വാദികള്‍ക്കുണ്ടായ ശാരീരിക, മാനസിക, വൈകാരിക വിഷമതകള്‍ക്ക് പണം പകരമാവില്ലെന്നും കോടതി പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക