കെകെ മഹേശൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും വെള്ളാപ്പള്ളി നടേശൻ. ഡയറിക്കുറിപ്പ് എല്ലാം വ്യക്തമാക്കുന്നതായും മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മരിക്കുന്നതിന് മുമ്പ് ഇടക്ക് എന്നെ വിളിച്ചിരുന്നു. താൻ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന് ഭയപ്പെടുന്നതായി എന്നോട് പറഞ്ഞു.
അങ്ങനെയെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. ഇന്ന് മഹേശനെ പൊക്കിപ്പറയുന്ന ആളാണ് മഹേശനെ നശിപ്പിച്ചത്. മഹേശന്റെ ഡയറിക്കുറിപ്പിലെ സ്വന്തം കൈപ്പടയിലുള്ള കത്തിൽ അത് വ്യക്തമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ആത്മഹ്യയിലേക്ക് നയിച്ചതാരാണെന്ന് കണ്ടെത്തണം. മരണത്തിൽ സിബിഐ അന്വേഷണം വേണം. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. അവര്‍ ശിക്ഷിക്കപ്പെടണം. മഹേശനെ തേജോവധം ചെയ്യാന്‍ ചിലര്‍ ശ്രമിച്ചുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മരണ ദിവസം പത്ത് മണിക്ക് തുഷാറുമായി കാണാമെന്ന് പറഞ്ഞിരുന്നു. മഹേശനുമായി ഒരിക്കലും പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്റെ വലങ്കയ്യായിരുന്നു. പ്രയാസങ്ങള്‍ പറഞ്ഞ് തനിക്ക് കത്ത് നല്‍കിയരുന്നു. കത്ത് ഇപ്പോള്‍ പുറത്ത് വിടുന്നില്ല. കത്തെഴുതിയതില്‍ പിന്നാട് തന്നോട് ഫോണില്‍ വിളിച്ച് ക്ഷമ ചേദിച്ചിരുന്നു.
പേര്‍ത്തല എസ് എന്‍ഡിപി യൂണിയൻ അഴിമതിയിലും അയാള്‍ക്ക് പങ്കുണ്ടായിരുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ വ്യക്തിഹത്യ നേരിടേണ്ടിവന്നു. സുഭാഷ് വാസു അടക്കമുള്ളവരാണ് ഇതിനെല്ലാം പിന്നിൽ. ഈ പ്രത്യേക സാഹചര്യത്തിൽ വീട്ടിൽ പോകുന്നത് ശരിയല്ലാത്തതു കൊണ്ടാണ് മഹേശന്റെ വീട്ടിൽ പോകാതിരുന്നതെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക