താന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണെന്നും സത്യം വിളിച്ചു പറയുന്നതില്‍നിന്നും ആര്‍ക്കും തന്നെ തടയാനാവില്ലെന്നും പ്രിയങ്ക ഗാന്ധി. യു.പി ബാലാവകാശ വിഭാഗം നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കീഴിലെ കുട്ടികളുടെ ഷെല്‍ട്ടര്‍ ഹോമില്‍ രണ്ട് പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിച്ച സംഭവം പരാമര്‍ശിച്ചതിനെതിരെയാണ് പ്രിയങ്ക ഗാന്ധിക്കെതിരെ യു.പി ബാലാവകാശ വിഭാഗം നോട്ടീസ് അയച്ചത്.
‘യു.പിയിലെ ജനങ്ങള്‍ക്കുവേണ്ടി പൊതുപ്രവര്‍ത്തനം ചെയ്യുക എന്നതാണ് എന്നില്‍ നിക്ഷിപ്തമായ കാര്യം. സത്യം വെളിച്ചെത്തുകൊണ്ടുവരിക എന്നതും അതില്‍ ഉള്‍പ്പെടും. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുക എന്നത് എന്റെ രീതിയല്ല. എന്നെ ഭീഷണിപ്പെടുത്തി യു.പി സര്‍ക്കാര്‍ വെറുതെ സമയം പാഴാക്കുകയാണ്’, പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അതേസമയം ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 45 വര്‍ഷമായ സന്ദര്‍ഭത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം വന്നതെന്നതും ശ്രദ്ധേയമാണ്.
പെൺകുട്ടികളെ എത്തിച്ചത് മീര; ടിക് ടോക് താരത്തോടു വിവരങ്ങള്‍ തേടും: ഐ.ജി വിജയ് സാഖറെ
പ്രതികരിക്കാൻ ഇവിടെ എഴുതുക