പത്തനംതിട്ട: വീട്ടില്‍ സംഗീതം പഠിക്കാനെത്തിയ ദളിത് ബാലികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കവി അലിയാര് എരുമേലിയെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് അഞ്ചാം ദിവസമാണ് അറസ്റ്റ്. പീഡനവിവരമറിഞ്ഞ നാട്ടിലെ ചിലര്‍ എസ്പി കെജി സൈമണിന് അലിയാര് എരുമേലിയെ രഹസ്യമായി കൈമാറുകയായിരുന്നു.
ഞായറാഴ്ച പതിവു പോലെ പാട്ടു പഠിക്കാനെത്തിയ പെൺകുട്ടിയെ ഇയാള്‍ സ്വന്തം വീടിനടുത്തുള്ള മകളുടെ വീടിന്റെ രണ്ടാം നിലയില്‍ കൊണ്ടുപോയി പീഡിപ്പിക്കുക ആയിരുന്നു. കരഞ്ഞു കൊണ്ട് വീട്ടിലെത്തിയ കുട്ടി മാതാവിനോട് വിവരം പറഞ്ഞു.
വിവരം അറിഞ്ഞ കുട്ടിയുമായി അടുത്ത ബന്ധമുള്ള ചിലര്‍ ഒരു ജനപ്രതിനിധി മുഖേനെ മാധ്യമങ്ങളെ ബന്ധപ്പെടുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ഈ വിവരം രഹസ്യാന്വേഷണ വിഭാഗം മുഖേനെ ഇന്നലെ രാത്രി എസ്പിക്ക് കൈമാറുകയായിരുന്നു. ഉടന്‍ തന്നെ നടപടി എടുക്കാന്‍ റാന്നി ഇന്‍സ്പെക്ടറെ എസ്പി ചുമതലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ തന്നെ കുഞ്ഞിന്റെ മൊഴി എടുത്ത് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അലിയാര് നേരത്തെയും ഇത്തരം സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക