മുണ്ടക്കയം: മുണ്ടക്കയത്ത് രണ്ടു പെൺകുട്ടികൾ കൈകൾകൂട്ടിക്കെട്ടി വിഷം കഴിച്ച് ആറ്റിൽ ചാടി മരിക്കാൻ ഇടയാക്കിയ സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് സെക്സ്റാക്കറ്റുമായി ബന്ധമുണ്ടെന്നു പൊലീസിനു സൂചന. പെൺകുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രവും പ്രതികൾ സൂക്ഷിച്ചു വച്ചത് അശ്ലീല സൈറ്റുകൾക്കു വിൽക്കാൻ വേണ്ടിയായിരുന്നുവെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതികളുടെ മൊബൈൽ ഫോണുകളും ഇവരുമായി ബന്ധമുള്ളവരുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു പരിശോധിച്ചേയ്ക്കും.
കോരൂത്തോട്, 116 ഭാഗത്ത് കണ്ണൻകീരിയിൽ മഹേഷ് (22), എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ, ചീരൻ പടവ് വീട്ടിൽ രാഹുൽ രാജ് (22), മടുക്ക, ഏന്തപ്പടിക്കൽ അനന്ദു (20) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതിയെ കൂടി പിടികൂടാനുണ്ട്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച 2.30ഓടെയാണ് കോരുത്തോട് , കുഴിമാവ് സ്വദേശിയും കൂട്ടുകാരി ,മടുക്ക മൈനാക്കുളം സ്വദേശിയും വെളളനാടി വളളക്കടവ് പാലത്തിന്റെ കൈവരിയില്‍ കയറി ഇരുവരും കൈകള്‍ ഷാളുകൊണ്ട് പരസ്പരം കെട്ടിയ ശേഷം മണിമലയാറ്റിലേക്ക് ചാടുകയായിരുന്നു.
കണ്ടു നിന്ന നാട്ടുകാരാണ് ഇരുവരെയും രക്ഷപെടുത്തി കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്നു വനിത പൊലീസ് നടത്തിയ കൗണ്‍സിലിങ്ങിലാണ് ഇതിലെ ഒരു പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
പെണ്‍കുട്ടിക്ക് നാലുവയസുളളപ്പോള്‍ മാതാവ് മറ്റൊരാളോടൊപ്പം ഇവരെ ഉപേക്ഷിച്ചു പോയിരുന്നു.തുടര്‍ന്നു പിതാവ് എരുമേലിയില്‍ നിന്നും മറ്റൊരു വിവാഹം കഴിച്ചു. രണ്ടാനമ്മയുടെ എരുമേലിലെ വീട്ടില്‍ പോയി നില്‍ക്കുന്നതിനിടെയാണ് അയല്‍വാസിയായ രാഹുല്‍രാജ് പീഡിപ്പിച്ചത്. ഒരുവര്‍ഷത്തിനുശേഷം മടുക്ക സ്വദേശി മഹേഷ് പ്രണയം നടിച്ചു പെണ്‍കുട്ടിയെ വിവിധ സ്ഥളങ്ങളില്കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു.
പിന്നീട് ഇയാളുടെ കൂട്ടകാരന് അനന്തു പെണ്‍കുട്ടിയോട് അടുപ്പം കാണിക്കുകയും പ്രണയം നടിച്ചു പീഡിപ്പിക്കുകയുമായിരുന്നു.കഴിഞ്ഞ കുറെ നാളുകളായി കോരുത്തോട് സ്വദേശി അജിത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു വന്നിരുന്നതെന്ന് പെണ്‍കുട്ടി കൗണ്സിലിങ്ങിനിടയില് പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
വിവരം പുറത്തിഞ്ഞതിനാലാണ് കൂട്ടുകാരിയെയും കൂട്ടി ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചു വെളളത്തില്‍ ചാടിയത്.നാലുപേരും നിരവധി തവണ പാഞ്ചാലിമേട് വിനോദ സഞ്ചാര കേന്ദ്രം,പെണ്‍കുട്ടിയുടെ വീട്, പ്രതികളുടെ വീടുകള്‍ എന്നിവിടങ്ങളില്‍ വച്ചു ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ട്. പ്രതികളെ എല്ലാ സ്ഥലങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പു നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക