1921 എന്ന സിനിമയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥാപാത്ര രചനയില്‍ തിരക്കഥാകൃത്ത് ടി.ദാമോദരന്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ടെന്ന് ഇബ്രാഹിം വേങ്ങര പറയുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം പങ്കാളിത്ത ചരിത്രം കൃത്യമായി സിനിമയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ദ ഗ്രേറ്റ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സിനിമയുടെ സംവിധായകനായ ഇബ്രാഹിം വേങ്ങര. ഏതെങ്കിലും ഭാഗത്ത് നിന്നുമുണ്ടായ ഭീഷണികൊണ്ടാകാം 1921 എന്ന സിനിമയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രേഖപ്പെടുത്തുന്നതില്‍ തിരക്കഥാകൃത്ത് ചില വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടിക് ടോക്കും, ഹെലോ ആപ്പും രാജ്യത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചു
കുഞ്ഞഹമ്മദ് ഹാജി ഒരു ഹിന്ദു വിരോധിയായിരുന്നില്ലെന്നും ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പടപൊരുതിയ സ്വാതന്ത്യസമര സേനാനിയായിരുന്നെന്നും ഇബ്രാഹിം വേങ്ങര കൂട്ടിച്ചേർത്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഏടുകളില്‍ മുസ്ലിം പങ്കാളിത്തം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചരിത്രം അഭ്രപാളികളിലെത്തിക്കുന്നതിനുളള അവസാന വട്ട മിനുക്ക് പണികളിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക