വന്ദേഭാരത് മിഷന് നാലാം ഘട്ടത്തിലെ ഷെഡ്യൂള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചപ്പോള്‍ ഖത്തറില്‍ നിന്നും കേരളത്തിലേക്ക് യഥേഷ്ടം സര്‍വീസുകള്‍. മൊത്തം 151 സർവീസുകളുള്ളതിൽ കൊച്ചിയിലേക്കാണ് ഏറ്റവും കൂടുതല്‍. 47 സർവീസുകൾ. കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും 35 വീതം വിമാനങ്ങള്‍. തിരുവനന്തപുരത്തേക്ക് മുപ്പത്തിനാല് സര്‍വീസുകള്‍. ജൂലൈ പത്തിന് കൊച്ചിയിലേക്കാണ് നാലാം ഘട്ടത്തില്‍ കേരളത്തിലേക്കുള്ള ആദ്യ വിമാനം പുറപ്പെടുക. 193 വിമാനങ്ങളാണ് ജൂലൈ മൂന്ന് മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 151 വിമാനങ്ങളും കേരളത്തിലേക്ക് എന്നതാണ് പ്രത്യേകത. ഇതിലൂടെ ഏകദേശം ഇരുപത്തിയേഴായിരം മലയാളി പ്രവാസികള്‍ക്ക് ഈ ഘട്ടത്തില്‍ മടങ്ങാന്‍ കഴിയും.
മലപ്പുറത്ത് 500 കടന്ന് കോവിഡ് രോഗ ബാധിതരുടെ എണ്ണം ; ആശങ്ക പടരുന്നു
കേരളത്തിന് പുറത്തേക്ക് ആകെ 42 വിമാനങ്ങളാണുള്ളത്. ഉത്തര്‍പ്രദേശ്-7, മഹാരാഷ്ട്ര-12,തമിഴ്നനാട്-8, തെലങ്കാന-8, കര്‍ണാടക-8. ജൂലൈ മൂന്നിന് ലക്നൗവിലേക്കാണ് ഈ ഘട്ടത്തിലെ ആദ്യ സര്‍വീസ്. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഇത്തവണ ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക