കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ.സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണ പരാതിയില്‍ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായ ദീവേഷ്നെതിരെയാണ് കേസെടുത്തത്.
ഡി.സി.സി പ്രസിഡണ്ട് സതീശന് പാച്ചേനിയുടെ പരാതിയിലാണ് പൊലീസ് നടപടി. അടുത്ത മേയര്‍ സ്ഥാനാര്‍ത്ഥിയായി യു.ഡി.എഫ് കണ്ടു വച്ച സുരേന്ദ്രന്റെ മരണം പാര്‍ട്ടിക്കത്ത് തന്നെയുണ്ടായ സൈബാറാക്രമണം കൊണ്ടാണെന്ന് കെ.പി.സി.സി അംഗം കെ. പ്രമോദ് പരസ്യ പ്രതികരണം നടത്തിയിരുന്നു.
പാര്‍ട്ടിക്കകത്ത് നേരിട്ട സൈബറാക്രമണത്തില്‍ മനംനൊന്താണ് സുരേന്ദ്രന് മരിച്ചതെന്ന കെ.പി.സി.സി അംഗത്തിന്റെ പരാതി പൊലീസ് അന്വേഷിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടിരുന്നു.
മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് സതീശന് പാച്ചേനി വ്യക്തമാക്കിയിരുന്നു. കെ സുരേന്ദ്രന് നേരെ സൈബര്‍ ആക്രമണം മുമ്പും ഉണ്ടായിട്ടുണ്ട്. ഇത് അദ്ദേഹത്തെ അലട്ടിയിരുന്നില്ല.
ഇക്കാര്യങ്ങളെല്ലാം കെ.പി.സി.സി അംഗം കെ.പ്രമോദ് പാര്‍ട്ടിയോട് സൂചിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ഐ.എ.ന്.ടി.യുസി ദേശീയ സെക്രട്ടറിയുമായിരുന്ന കെ സുരേന്ദ്രന് ജൂണ്‍ 21 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക