പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ സി.രൈരു നായര്‍ (98) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. 1922 ഫെബ്രുവരി 10ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ജനിച്ച രൈരു നായര്‍ വിദ്യാഭ്യാസ കാലത്തു തന്നെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ആകൃഷ്ടനായി. തലശേരിയിലും കോഴിക്കോടുമായി അദ്ദേഹം പഠനം തുടര്‍ന്നു. പിന്നീട് ജ്യേഷ്ഠനും ഐഎന്‍എ പ്രവര്‍ത്തകനുമായിരുന്ന കെപിഎന്‍ നായര്‍ക്കൊപ്പം മലേഷ്യയിലേക്ക് പോയി. മലേഷ്യയില്‍ ഐഎന്‍എ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു.
അതിനുശേഷം കോഴിക്കോട് തിരിച്ചെത്തിയ ഇദ്ദേഹം സിപിഐഎം ഉള്‍പ്പെടെയുള്ള ഇടതുസംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. എകെജിയും ഇഎംഎസും അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. രൈരു നായരുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി കെകെ ശൈലജ, കോടിയേരി ബാലകൃഷ്ണന് എന്നിവരെല്ലാം അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക