പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ കൊണ്ട് നഗ്നമേനിയില്‍ ചിത്രരചന നടത്തിയതിന് ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് എതിരേ പരാതി നല്കിയ അഭിഭാഷകനും ന്യൂസ് ചാനലിനുമെതിരേ പൊലീസ് കേസെടുത്തു. പോക്സോ നിയമത്തിന്റെ 23, 24(4) വകുപ്പുകള്‍ പ്രകാരമാണ് കേസ്.
തിരുവനന്തപുരം സ്വദേശിയും ആക്ടിവിസ്റ്റുമായ ടി.എസ്. ആശിഷിന്റെ പരാതി പ്രകാരമാണ് അഡ്വ. എ.വി. അരുണ്‍ പ്രകാശ് തിരുവല്ല, മനോരമ ന്യൂസ് ചാനലിലെ വാര്‍ത്താ വായനക്കാരന് എന്നിവര്‍ക്കെതിരേ തിരുവല്ല പൊലീസ് കേസെടുത്തത്. ഗവ. പ്ലീഡറോട് നിയമോപദേശം തേടിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ഡിവൈ.എസ്പി രാജപ്പന് റാവുത്തര്‍ പറഞ്ഞു.
അഭിഭാഷകനെതിരായ പരാതി നിലനില്‍ക്കില്ലെന്നും എന്നാല്‍ ചാനല്‍ ന്യൂസ് റീഡര്‍ക്ക് എതിരേയുള്ളത് നിലനില്‍ക്കുമെന്നുമാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അതിനാല്‍ ചാനലിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന അരൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറി. അവിടെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.
രഹന ഫാത്തിമയ്ക്കെതിരേ അഡ്വ. എ.വി. അരുണ്‍ പ്രകാശ് ആണ് തിരുവല്ല സ്റ്റേഷനില്‍ കേസ് കൊടുത്തിരുന്നത്. പരാതി പിന്നീട് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നു വരികയാണ്.
ദുരിത ബാധിതർക്കായി 12 വീടുകൾ ;നിലമ്പൂരിലെ പീപ്പിൾസ് വില്ലേജ് ഇന്ന് നാടിനു സമർപ്പിക്കും
ജൂണ്‍ 23 ന് മനോരമ ന്യൂസ് ചാനലിന് നല്കിയ ലൈവില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ കുട്ടിയെ തിരിച്ചറിയുന്ന വിധത്തിലുള്ള പരാമര്‍ശം അരുണ്‍ പ്രകാശും ന്യൂസ് റീഡറും നടത്തിയെന്നും അത് പോക്സോ വകുപ്പിന്റെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു. നിയമം അറിയാവുന്ന അഭിഭാഷകന് ഇത്തരമൊരു പരാമര്‍ശം നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണ് എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രഹനയ്ക്കെതിരേ പരാതി നല്‍കിയതിന്റെ വിരോധം തീര്‍ക്കാനാണ് അവരുടെ സുഹൃത്ത് ഇത്തരമൊരു പരാതി നല്‍കിയത് എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക