കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് ആറ്റിങ്ങല്‍ എം.എല്‍.എയും സിപിഎം നേതാവുമായ അഡ്വ. ബി സത്യനെതിരെ കേസെടുക്കാൻ ആറ്റിങ്ങല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
ജൂണ്‍ 10ന് നടന്ന പൊതുപരിപാടിയില്‍ എം.എല്‍.എ ഉള്‍പ്പെടെ നൂറില്‍ അധികം പേര് പങ്കെടുത്തതാണ് പരാതിക്കിടയാക്കിയത്.
ജൂൺ പത്തിന് ആറ്റിങ്ങൽ കുഴിമുക്കിന് സമീപം കാരക്കാച്ചി കുളം നവീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നിരവധി പേർ പങ്കെടുത്തിരുന്നുവെന്നാണ് പരാതി.
രമേശ് ചെന്നിത്തലയാണ് യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കെ. സുധാകരൻ
ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ സിജെ രാജേഷ് കുമാർ, വൈസ് ചെയർപേഴ്സൺ ആർഎസ് രേഖ തുടങ്ങി പരിപാടിയിൽ പങ്കെടുത്ത നൂറോളം പേർക്കെതിരെയാണ് കേസെടുക്കുക. അന്ന് തന്നെ പൊതുപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് ആറ്റിങ്ങല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക