തിരുവനന്തപുരം : ദുബായിൽ നിന്ന് യുഎഇ കോൺസുലേറ്റിന്റെ പേരിലുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ കടത്തൽ ആരംഭിച്ചിട്ട് ഒരു വർഷത്തിലേറെയായെന്നു കസ്റ്റംസ്. ഡിപ്ലോമാറ്റിക് ബാഗേജിൽനിന്ന് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണം പിടികൂടിയ സംഭവത്തില്‍ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കൊച്ചി യൂണിറ്റിൽ ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇയാൾ കുറ്റമേറ്റതായാണു ലഭിക്കുന്ന വിവരം. കോൺസുലേറ്റിലെ മുന്‍ ജീവനക്കാരിക്കു സ്വർണക്കടത്തിലുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
സുശാന്തിന്റെ മരണം കഴിഞ്ഞിട്ട് 20തിലധികം ദിവസങ്ങളായിട്ടും അത് അംഗീകരിക്കാനാകുന്നില്ല; ഭൂമിക ചൗള
കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. നാലു ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചു. ഉദ്യോഗസ്ഥർക്കു നയതന്ത്രപരിരക്ഷ ഉള്ളതിനാൽ തുടർ നടപടികൾ സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടി. കേരളത്തിൽ ഒറ്റത്തവണ നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണ് ഇന്നലത്തേത്. ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം പിടികൂടുന്നതും കേരളത്തിൽ ആദ്യം. 2019 മേയ് 13ന് 25 കിലോ സ്വർണം ഡിആർഐ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക