കണ്ണൂര്‍: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന നായര്‍ കേരളം വിട്ടതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി ഇപി ജയരാജന്. മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപി ജയരാന്റെ മറുപടി സ്വപ്നയെ ആരെങ്കിലും എവിടെയെങ്കിലും കണ്ടോ? എന്നായിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആളുകള്‍ രാജ്യം മുഴുവന്‍ ഉണ്ടായിട്ടും കണ്ടില്ല. മാധ്യമങ്ങള്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ലല്ലോയെന്നും ജയരാജന് പറഞ്ഞു.
നവമാധ്യമങ്ങള്‍ വന്നതോടുകൂടി എന്തുപറയാം എന്തും ചെയ്യാം. ഈ നിലയിലേക്ക് പൊതുസമൂഹത്തെ കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിക്കുന്നു. അതിനെതിരെ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
മലപ്പുറത്ത് കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു
കസ്റ്റംസിന്റെ അനുമതിയില്ലാതെ എങ്ങനെയാണ് കേരളാ പൊലീസിന് അന്വേഷിക്കാന്‍ കഴിയുക. കേരളാ പൊലീസിന് വീഴ്ച പറ്റിയെന്ന് പറയുന്നതിന് ഒരുനീതിയും ന്യായവും വേണം. കേരളത്തിന്റെ നല്ല സഹായം കിട്ടിയതായും കസ്റ്റംസ് തന്നെ പറഞ്ഞിട്ടുണ്ടെന്ന് ജയരാജന് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയെ പിടിച്ചു എന്നുള്ളത് തന്നെയാണ് അതിന്റെ മെറിറ്റ്. സാങ്കേതിക സഹായമുള്ളതിനാല്‍ പ്രതികളെ എളുപ്പത്തില്‍ പിടികൂടാന്‍ സാധിച്ചുവെന്നും ജയാരാജന് കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ഐഎ സംഘം ഞായറാഴ്ച ഉച്ചയോടെ കേരളത്തിലെത്തും. ശനിയാഴ്ച വൈകിട്ട് ഏഴോടെ ബെംഗളൂരുവിലെ അപ്പാര്‍ട്മെന്റ് ഹോട്ടലില്‍ നിന്നാണ് ഇരുവരും പിടിയിലായത്. എന്‍ഐഎ ഹൈദരാബാദ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.
ഡൊംലൂര്‍ എന്‍ഐഎ ഓഫിസിലാണ് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാന്‍ എത്തിച്ചത്. മുഖത്ത് ചില മാറ്റങ്ങള്‍ വരുത്തിയാണ് സ്വപ്ന സുരേഷും സന്ദീപും ഒളിവില്‍ പോയതെന്നു സൂചനയുണ്ട്. ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണ്‍ ചെയ്തതില്‍ നിന്നു ലഭിച്ച സൂചന എന്‍ഐഎ ഹൈദരാബാദ് യൂണിറ്റിനു കൈമാറുകയും ഇവരെ വലയിലാക്കുകയുമായിരുന്നു എന്നാണ് വിവരം.
കേസില്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത് അറസ്റ്റിലായതിനു തൊട്ടുപിന്നാലെ ഒളിവില്‍ പോയ സ്വപ്ന കഴിഞ്ഞ ദിവസം വരെ കേരളത്തില്‍ തന്നെ ഉണ്ടായിരുന്നതായാണ് അറിയുന്നത്.
മുന്‍കൂര്‍ ജാമ്യം തേടുന്നതിന് അഭിഭാഷകന് വക്കാലത്ത് നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി കൊച്ചിയിലും എത്തിയിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇവര്‍ ബെംഗളൂരുവിലേക്കു കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക