മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഇതുവരെയുള്ള എല്ലാ നിയമനങ്ങളിലും അന്വേഷണം പ്രഖ്യാപിച്ചു. ഫിനാൻസ് ഇൻസ്പെക്ഷൻ വിംഗിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറിതല അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശിവശങ്കറിന്റെ കെഎസ്ഐടിഐഎല്ലിലേത് അടക്കം നിയമനങ്ങൾ സംബന്ധിച്ച് വിശദമായി അന്വഷണം ഉണ്ടാകും.
എം. ശിവശങ്കർ സിവിൽ സർവീസ് ചട്ടം ലംഘിച്ചുവെന്നും ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ ജാഗ്രത കുറവുണ്ടായെന്നും അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു. റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കറിനെ പദവികളിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. സ്വപ്ന സുരേഷിനെ ഐടി വകുപ്പിന്റെ കീഴിൽ ജോലിക്കെടുത്തത് ശിവശങ്കർ ഇടപെട്ടാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഒൻപത് മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. എന്നാൽ, ശിവശങ്കറിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പുറത്തുവന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക