യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലിന്റെ ഗൺമാനായിരുന്ന ജയഘോഷിനെ കൈ മുറിച്ച നിലയിൽ വീടുനു സമീപത്തെ പറമ്പിൽനിന്നു കണ്ടെത്തി. ബൈക്കിൽ പോയ നാട്ടുകാരനാണ് റോഡരികിൽനിന്നു ജയഘോഷിനെ കണ്ടെത്തിയത്. താൻ തെറ്റു ചെയ്തിട്ടില്ലെന്നും തനിക്കു സ്വർണക്കടത്തിൽ പങ്കില്ലെന്നും ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി ജയഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.
റോഡരികിൽ ആരോ മറിഞ്ഞു വീണതു കണ്ടതായും തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ആളെ കണ്ടെത്തിയതെന്നും നാട്ടുകാരനായ ബെന്നി മാധ്യമങ്ങളോട് പറഞ്ഞു. ബന്നി പറഞ്ഞതനുസരിച്ചാണ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയത്.
ബോധമുണ്ടായിരുന്നതായും പൊട്ടിക്കരഞ്ഞതായും നാട്ടുകാർ പറഞ്ഞു. കയ്യിൽ ചെറിയ മുറിവുണ്ട്. വീടിനു അടുത്ത് കാടുള്ള സ്ഥലത്തുനിന്നാണ് ജയശങ്കറിനെ കണ്ടെത്തിയത്. ഇന്നലെ ഈ ഭാഗത്ത് തിരച്ചിൽ നടത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നു കരുതുന്നു.
ഇന്നലെ രാത്രി മുതല്‍ കാണാനില്ലെന്ന് ഭാര്യ തുമ്പ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നയതന്ത്രപാര്‍സല്‍ മറയാക്കി സ്വര്‍ണം കടത്തിയ ദിവസം പ്രതി സ്വപ്ന ഒട്ടേറെതവണ ജയഘോഷിനെ വിളിച്ചിരുന്നു. സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ ഇതിന്റെ തെളിവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക