തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനെതിരെ കൂടുതല്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഡ്രീം കേരള പദ്ധതിയില്‍ നിന്ന് അരുണ്‍ ബാലചന്ദ്രനെ നീക്കി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അരുണ്‍ ബാലചന്ദ്രന്റെ പേര് ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് നടപടി.
കാസർഗോഡ് 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; അധ്യാപകനായ പിതാവടക്കം നാല് പേർ അറസ്റ്റിൽ
മുഖ്യമന്ത്രിയാണ് അരുണ്‍ ബാലചന്ദ്രനെ അടിയന്തരമായി നീക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് പ്രവാസികാര്യ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.
കൊവിഡ് മൂലം തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഡ്രീം കേരള പദ്ധതി. ഈ പദ്ധതിയുടെ നിര്‍വഹണ സമിതിയില്‍ അരുണ്‍ ബാലചന്ദ്രന് അംഗമായിരുന്നു. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ എന്ന നിലയിലായിരുന്നു ഇദ്ദേഹത്തെ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക