നയതന്ത്രബാഗേജ് വഴി മുമ്പുകടത്തിയ സ്വര്‍ണം തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കും മഹാരാഷ്ട്രയിലെ സാംഗ്ളിയിലേക്കും കൊണ്ടുപോയെന്ന് വെളിപ്പെടുത്തല്‍. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള റമീസിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്.
നയതന്ത്രബാഗേജില് അവസാനം വന്ന 30 കിലോ സ്വര്‍ണം തടഞ്ഞുവെന്നറിഞ്ഞപ്പോള്‍ നേരത്തേ എത്തിച്ചിരുന്ന സ്വര്‍ണത്തില്‍ നല്ലൊരുപങ്കും റോഡുമാര്‍ഗം കടത്തി. ഇത് പരമ്പരാഗത സ്വര്‍ണവ്യാപാരികള്‍ക്ക് വില്‍ക്കുകയായിരുന്നുവെന്നാണ് മൊഴി.
വെള്ളിയാഴ്ച എന്‍.െഎ.എ.യുടെ കസ്റ്റഡി അവസാനിക്കുന്ന സ്വപ്നയേയും സന്ദീപിനേയും ചോദ്യംചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചു. കസ്റ്റംസിന്റെ കസ്റ്റഡിയില്‍ കിട്ടിയശേഷം ഇവരെ ചോദ്യംചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, എന്‍.െഎ.എ. കസ്റ്റഡിയിലിരിക്കെത്തന്നെ ചോദ്യംചെയ്യാമെന്നും അത് മൊഴിയായി കണക്കാക്കുമെന്നും നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
സ്വര്‍ണം സൂക്ഷിക്കുന്നതിനുപരി കടത്തിനുള്ള വഴിയായാണ് കേരളത്തെ സംഘങ്ങള്‍ കണ്ടിരുന്നത്. തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലിന്റെ കോഫീഷോപ്പിലിരുന്നുള്ള ചര്‍ച്ചയിലാണ് നയതന്ത്രബാഗേജ് വഴി സ്വര്‍ണം കടത്താനുള്ള തന്ത്രം പ്രതികള്‍ ആവിഷ്കരിച്ചത്. തുടര്‍ന്ന് ഡമ്മി ബാഗില്‍ പരീക്ഷണം നടത്തി.
ഖത്തറില്‍ താമസിക്കുന്നതിനിടയ്ക്ക് സ്വപ്ന മറ്റൊരു വിവാഹം കഴിച്ചതായി റമീസ് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. രണ്ടാം ഭര്‍ത്താവും കുട്ടികളും ഖത്തറിലുള്ളപ്പോഴാണ് അവിടെത്തന്നെയുള്ള മറ്റൊരാളെ മുസ്ലിം മതാചാരപ്രകാരം വിവാഹം കഴിച്ചത്. അവിടെ ജയിലിലായിരുന്ന ഇയാളെ കാണാനും ചോദ്യംചെയ്യാനുമുള്ള നീക്കം കസ്റ്റംസ് തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക