വാർത്താ അവതാരകരെ സസൂക്ഷ്മം നിരീക്ഷിക്കുന്ന പ്രേക്ഷകര്‍ ഉണ്ടെന്ന് തെളിയിക്കുന്നൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രേക്ഷകയുടെ സന്ദേശം കൊണ്ടുമാത്രം കാൻസർ രോഗം തിരിച്ചറിയാൻ കാരണമായ കഥ പങ്കുവച്ചിരിക്കുകയാണ് ഒരു റിപ്പോർട്ടർ. ഇൻസ്റ്റഗ്രാമിലൂടെ വിക്ടോറിയ പ്രൈസ് എന്ന യുവതിയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഫ്ളോറിഡയിലെ ടാംപയിൽ WFLA-TV യിൽ അവതാരകയാണ് വിക്ടോറിയ. തന്റെ വാർത്ത വായന കണ്ട ഒരു പ്രേക്ഷക അയച്ച സന്ദേശമാണ് എല്ലാത്തിനും തുടക്കമായത്. അപൂർവമായ തൈറോയ്ഡ് കാൻസർ ബാധിച്ചിരുന്നു വിക്ടോറിയയ്ക്ക്. എന്നാൽ താനൊരിക്കലും അക്കാര്യം അറിഞ്ഞിരുന്നില്ല. ഒരിക്കൽ തന്റെ കഴുത്ത് വീങ്ങിയിരിക്കുന്നുവെന്ന പ്രേക്ഷകയുടെ സന്ദേശമാണ് വിക്ടോറിയയെ ഇരുത്തിച്ചിന്തിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിക്ടോറിയയ്ക്ക് തൈറോയ്ഡ് കാൻസറാണെന്ന് കണ്ടെത്തിയത്.
കുറുവടി അഭ്യാസത്തിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ മുത്തശ്ശിക്ക് പരിശീലന സ്കൂള്‍ ഒരുക്കാൻ സോനു സൂദ്
”ഹായ്, ഞാൻ നിങ്ങളുടെ വാർത്ത കണ്ടു. നിങ്ങളുടെ കഴുത്തിലുള്ള മുഴയാണ് എന്നെ ഉത്കണ്ഠപ്പെടുത്തിയത്. ദയവുചെയ്ത് തൈറോയ്ഡ് പരിശോധിക്കൂ. ഇതു കാണുമ്പോൾ എന്റെ കഴുത്ത് ഓർമവരുന്നു. എന്റേത് കാൻസറായിരുന്നു. ആരോഗ്യം ശ്രദ്ധിക്കണം”- എന്നായിരുന്നു പ്രേക്ഷകയുടെ സന്ദേശം.
കോവിഡ് കാലമായതോടെ വിശ്രമമില്ലാത്ത ജോലിയായിരുന്നുവെന്നും ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യം സംബന്ധിച്ച വാർത്തകൾ ചെയ്യുമ്പോൾ തന്റെ ആരോഗ്യനിലയെക്കുറിച്ച് ചിന്തിച്ചിരുന്നതേയില്ലെന്ന് വിക്ടോറിയ പറയുന്നു. കഴിഞ്ഞ മാസം ഈ സന്ദേശം വന്നതോടെയാണ് പരിശോധിക്കാൻ തീരുമാനിച്ചത്. വരുന്ന തിങ്കളാഴ്ച്ച ട്യൂമർ നീക്കം ചെയ്യാൻ പോവുകയാണെന്നും ഇത് ആദ്യത്തേതും അവസാനത്തേതുമാകട്ടെ എന്നും വിക്ടോറിയ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക