സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അടക്കമുള്ള നാലംഗ സംഘം എത്തിയത് തന്നെ കൊലപ്പെടുത്താനാണെന്ന് നിലമ്പൂർ എം എൽ എ പി വി അൻവർ. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
ജൂലൈ 26 ന് വൈകിട്ടാണ് ഏഴംഗ സംഘമെത്തിയത്. എസ്റ്റേറ്റിലെ തൊഴിലാളികളെ ആക്രമിച്ചതിന് 27 ന് രാവിലെ പൂക്കോട്ടുംപാടം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
അതേസമയം അറസ്റ്റിലായ സംഘത്തെ കോണ്‍ഗ്രസ് നേതാക്കളാണ് ജാമ്യത്തിലിറക്കിയതെന്നും അന്‍വര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക