കപ്പൽ ജീവനക്കാരനെ ദക്ഷിണാഫ്രിക്കയിൽ ജോലിക്കിടെ കടലിൽ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും കൃത്യമായ വിവരങ്ങൾ ലഭിക്കാതെ കുടുംബം. പാപ്പനംകോട് സത്യൻനഗർ ആർ.പി. ടിന്റുഭവനിൽ രാമചന്ദ്രന്റെയും പ്രസന്നയുടെയും മകൻ എബി ചന്ദ്ര(30) നെയാണ് ബുധനാഴ്ച കാണാതായതായി കപ്പൽ കമ്പനി അറിയിച്ചത്. രണ്ട് ദിവസം മുൻപ് വരെ വീട്ടിൽ വിളിച്ചിരുന്നു.
എട്ടുവർഷം വിവിധ കപ്പൽ കമ്പനികളിൽ ജോലി ചെയ്തിട്ടുള്ള എബി ഒന്നര വർഷം മുമ്പാണ് മുംബൈയിലെ ബേലാപ്പൂർ സാൽസ് ഷിപ്പിങ് കമ്പനിയിൽ സീ മാൻ ആയി ജോലിയിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് എബി ഒടുവിൽ നാട്ടിൽ അവധിക്ക് വന്ന് മടങ്ങിയത്.
ഉത്ര വധക്കേസിൽ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരന് സുരേഷിനെ കോടതി മാപ്പു സാക്ഷിയായി പ്രഖ്യാപിച്ചു
തുടർന്ന് വിശാഖപട്ടണത്ത് നിന്ന് കമ്പിയും സിമന്റും കയറ്റിയ ചരക്ക് കപ്പലിൽ ഡ്യൂട്ടിയിൽ പ്രവേശിച്ചു. ലോക് ഡൗൺ കാരണം ദക്ഷിണാഫ്രിക്കയ്ക്കും മൗറീഷ്യസിനും ഇടയിലെ ദ്വീപിൽ ഒരു മാസമായി കപ്പൽ നങ്കൂരമിട്ടിരിക്കുകയായിരുന്നുവെന്ന് എബി വീട്ടുകാരെ അറിയിച്ചിരുന്നു.
ഇതിനിടെ പ്രതികൂല കാലാവസ്ഥയിൽ കപ്പലിനുണ്ടായ തകരാറ് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ എബി കടലിൽ വീണെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. കടലിൽ വീണപ്പോൾ എബി ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവെന്ന് കമ്പനി അധികൃതർ അറിയിച്ചു.
ഇതിന്റെ പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും. സമീപത്ത് എവിടെയെങ്കിലും നീന്തിക്കയറിയിട്ടുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അവർ. പ്രതികൂല കാലാവസ്ഥ ആയതിനാൽ തിരച്ചിൽ നിർത്തിവെച്ചതായാണ് ഒടുവിൽ കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക