യുഎഇ കോൺസുലേറ്റിലേക്കുള്ള 2 മന്ത്രിമാരുടെ സന്ദർശന വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കുന്നു. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറി.
ഇരു മന്ത്രിമാരുടെ സന്ദർശനത്തിലും പ്രോട്ടോക്കോൾ ലംഘനമുണ്ടെന്ന വിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്യുന്ന സമയത്തു സ്വപ്ന മുൻകയ്യെടുത്താണ് ഇവരെ വിവിധ പരിപാടികളിൽ പങ്കെടുപ്പിച്ചതെന്നാണു വിവരം.
ഇരുവരും ഔദ്യോഗിക, സ്വകാര്യ കാര്യങ്ങൾക്കായി മൂന്നിലേറെ തവണ വീതം പോയിട്ടുണ്ടെന്നാണു വിവരം. ഒരു മന്ത്രി മകന്റെ വീസാ കാര്യത്തിനും പോയി.
മന്ത്രിമാർ നയതന്ത്ര കാര്യാലയങ്ങളിൽ ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണം. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോൾ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോൺസുലേറ്റുകൾക്കു സംസ്ഥാന സർക്കാർ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോൾ വിഭാഗത്തെ സമീപിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക