പാകിസ്താന് പുറത്തിറക്കിയ പുതിയ ഭൂപടം രാഷ്ട്രീയ ബുദ്ധിശൂന്യതയാണെന്ന് ഇന്ത്യ. പാകിസ്താന്റെ വാദങ്ങൾക്ക് നിയമപരമായ സാധുതയോ, രാജ്യാന്തര സമൂഹത്തിന്റെ അംഗീകാരമോ ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജമ്മുകശ്മീരും ലഡാക്കും ഗുജറാത്തിലെ ജുനഗഡും ഉൾപ്പെടുത്തിയ പുതിയ പാക് ഭൂപടം ഇന്നലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാൻ പുറത്തിറക്കിയത്.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പാകിസ്താന്റെ പ്രകോപനപരമായ നീക്കം. ജമ്മുകശ്മീരും ലഡാക്കും ഗുജറാത്തിലെ ജുനഗഡും ഉൾപ്പെടുത്തിയ പാകിസ്താന്റെ പുതിയ ഭൂപടം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് പ്രകാശനം ചെയ്തത്. പുതിയ ഭൂപടം പാകിസ്ഥാൻ മന്ത്രിസഭയും പ്രതിപക്ഷവും കശ്മീരി നേതൃത്വവും അംഗീകരിച്ചു.
പുതിയ ഭൂപടം പാകിസ്താനിലെ ജനങ്ങളുടെ പ്രതീക്ഷകളെയും വിശ്വാസങ്ങളെയും അംഗീകരിക്കുന്നതും ജനങ്ങളുടെ പൂർത്തീകരിക്കാത്ത ആഗ്രഹങ്ങൾക്ക് അംഗീകാരം നൽകുന്നതുമാകുന്നു എന്നായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം.
കഴിഞ്ഞ വർഷം ആഗസ്ത് 5ന് ഇന്ത്യ സ്വീകരിച്ച നിയമവിരുദ്ധ നടപടിയെ ഭൂപടം അസാധുവാക്കുന്നു എന്നും ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ പുതിയ ഭൂപടം രാഷ്ട്രീയ ബുദ്ധിശൂന്യതയാണെന്ന് കേന്ദ്ര സർക്കാർ പ്രതികരിച്ചു. പാകിസ്താന്റെ വാദങ്ങൾക്ക് നിയമപരമായ സാധുതയോ, രാജ്യാന്തര സമൂഹത്തിന്റെ അംഗീകാരമോ ഇല്ല. അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്താന് പിന്തുണയ്ക്കുന്നതിന്റെ സ്ഥിരീകരണമാണ് പുതിയ ഭൂപടമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഇന്ത്യയുടെ ഭൂപ്രദേശം ഉള്‍പ്പെടുത്തി നേപ്പാളും ഭൂപടം പുറത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക