വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്തോടെ കേരളം അതീവ ജാഗ്രതയിലാണ്. കനത്ത മഴ പെയ്യുന്ന ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മഴ വ്യാപകമായ സാഹചര്യത്തില്‍ 3,530 കുടുംബങ്ങളില്‍പെട്ട 11,446 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത്.
69 ക്യാമ്പുകളിലായി 3795 പേരാണ് വയനാട്ടിലുള്ളത്. പത്തനംതിട്ടയില്‍ 43 ക്യാമ്പുകളിലായി 1015 പേരും കോട്ടയത്ത് 38 ക്യാമ്പുകളിലായി 801 ആളുകളുമുണ്ട്. എറണാകുളത്ത് 30 ക്യാമ്പുകളില്‍ 852 പേര്, ഇടുക്കിയില്‍ 17 ക്യാമ്പുകളില്‍ 542 പേര്, മലപ്പുറത്ത് 18 ക്യാമ്പുകകളിലായി 890 പേര് എന്നിങ്ങനെയാണ് മാറ്റി പാര്‍പ്പിച്ചവരുടെ കണക്ക്.
എട്ട് ഡാമുകള്‍ ഏത് നിമിഷവും തുറക്കാം; അതീവ ജാഗ്രത പാലിക്കണം; അപായ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി
സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാറിലും ഇടുക്കിയിലുമായി പെയ്തത് യഥാക്രമം 198.4, 157.2 മില്ലി മീറ്റര്‍ മഴയാണ്. ഏഴടിയോളം ജലനിരപ്പ് ഉയരുകയും ചെയ്തു. അത് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയാവുന്നതോടെ അണക്കെട്ടിലെ ജലം ടണല്‍ വഴി വൈഗേ അണക്കെട്ടിലെത്തിച്ച് പുറത്തേക്കൊഴുക്കി വിടാന്‍ നിര്‍ദേശം നല്‍കണമെന്ന് തമിഴ്നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അതിതീവ്ര മഴ അപകട സാധ്യത വര്‍ധിപ്പിക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ചയും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്രമോ അതിശക്തമോ ആയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കേരളത്തിെന്റ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി.മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക