വിമാനാപകടത്തിൽ മരിച്ചവരുടെ ആശ്രിതകർക്ക് അന്താരാഷ്ട്ര കീഴ് വഴക്കം അനുസരിച്ച് 75 ലക്ഷം മുതൽ ഒരു കോടി വരെ നഷ്ടപരിഹാരം ലഭിച്ചേക്കും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) അന്വേഷണ റിപ്പോർട്ടിനും, ഇൻഷുറൻസ് കമ്പനികളുടെ സർവേ റിപ്പോർട്ടിനും ശേഷമാവും തുക കിട്ടുക. ഇതിന് സമയമെടുക്കും. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് 375 കോടി രൂപയുടെ ഇൻഷുറൻസാണുള്ളത്.
മംഗളൂരു വിമാന ദുരന്തത്തിൽ ഇപ്പോഴും ഇൻഷുറൻസ് തുക ലഭിക്കാനുള്ളവരുണ്ട്. ഇന്ത്യയിലെ നാലു പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ കൺസോർഷ്യമാണ് വിമാനം ഇൻഷുർ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാര ബാധ്യത കുറയ്ക്കാൻ വിദേശത്തെ ഇൻഷുറൻസ് കമ്പനികളിൽ പുനർ ഇൻഷുറൻസ് നൽകിയിട്ടുമുണ്ട്.
ക്രഡിറ്റ് കാർഡുള്ള യാത്രക്കാരാണെങ്കിൽ, കാർഡ് എടുക്കുമ്പോൾ പ്രത്യേക ഇൻഷുറൻസ് അപേക്ഷാഫോറം നൽകിയിട്ടുണ്ടെങ്കിൽ അപകടമരണം സംഭവിച്ചാൽ ആ ഇൻഷുറൻസിനും അർഹരാണ്. രണ്ടുലക്ഷം മുതൽ മുകളിലേക്കാണ് ഇങ്ങനെ ലഭിക്കുന്ന നഷ്ടപരിഹാരത്തുക. ട്രാവൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ പ്രീമിയം അനുസരിച്ച് ആ തുകയും ലഭിക്കുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക