കോവിഡ് പ്രതിസന്ധിക്കിടയിലും വിലക്കുറവിന്റെ ഓണമൊരുക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ 1850 സഹകരണ ഓണച്ചന്തകള്‍ ഒരുങ്ങുന്നു. 13 സബ്സിഡി ഇനങ്ങള്‍ 50 ശതമാനം വിലക്കുറവില്‍ ഓണച്ചന്തകളിലൂടെ ലഭ്യമാക്കും. 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും.
സബ്സിഡിയില്ലാത്ത ഇനങ്ങളും 10 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കും. 10 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഓണത്തിന് 150 കോടിയുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍, ഫിഷര്‍മെന്‍ സഹകരണ സംഘങ്ങള്‍, എസ്സി/എസ്ടി സഹകരണ സംഘങ്ങള്‍, ജില്ലാ മൊത്തവ്യാപാര സഹകരണ സംഘങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. പൊതുവിപണിയില്‍ കിലോയ്ക്ക് 220 രൂപവരെ വിലയുള്ള വെളിച്ചെണ്ണ ഓണച്ചന്തയില്‍ 92 രൂപയ്ക്ക് ലഭിക്കും. പഞ്ചസാര 22 രൂപയ്ക്കും മുളക് 75 രൂപയ്ക്കും ലഭിക്കും. 70 കോടിയുടെ സബ്സിഡി ഇനങ്ങളും 80 കോടിയുടെ നോണ്‍ സബ്സിഡി ഇനങ്ങളുമാണ് ഓണച്ചന്തകളിലൂടെ വില്‍ക്കുന്നത്. ആട്ട, മൈദ, റവ, വെളിച്ചെണ്ണ, ചായപ്പൊടി എന്നിവയും ത്രിവേണി പുതിയതായി വിപണിയില്‍ എത്തിക്കുന്നുണ്ട്. കേരകര്ഷകരില് നിന്ന് സംഭരിക്കുന്ന കൊപ്ര മലപ്പുറം കോഡൂര്‍ സഹകരണ ബാങ്കാണ് വെളിച്ചെണ്ണയാക്കി വിപണനം ചെയ്യുന്നത്.
ഇടുക്കി തങ്കമണി സഹകരണ ബാങ്കാണ് കര്‍ഷകരില്‍ നിന്ന് തേയില ശേഖരിച്ച് ചായപ്പൊടിയാക്കുന്നത്. പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്കിന്റെ മൈഫുഡ് റോളര്‍ ഫ്ലവര്‍ ഫാക്ടറിയാണ് ത്രിവേണി ബ്രാന്‍ഡില്‍ ആട്ട, മൈദ, റവ എന്നിവ നിര്‍മിക്കുന്നത്. ഗോതമ്ബുനുറുക്ക്, ചക്കി ഫ്രഷ് ഗോതമ്ബുപൊടി എന്നിവയും ഉടന്‍ പുറത്തിറക്കുമെന്നും കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് എം മെഹബൂബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക