കുറ്റവാളികളെ കണ്ടുപിടിക്കുന്നതിനു വേണ്ടി ‘ഫേഷ്യല്‍ റെക്കഗ്നിഷ്യന് സംവിധാന’വുമായി (എഫ്ആര്‍എസ്) ഗുജറാത്ത് പോലീസ്. കാണാതായ കുട്ടികള്‍, ഒളിവില്‍ പോയവര്‍, കുറ്റവാളികള്‍ എന്നിവരെ കണ്ടെത്താന്‍ പോലീസിന്റെ സിസിടിവി നെറ്റ് വര്‍ക്കും ഡാറ്റാ ബേസും ഉപയോഗിച്ച് എഫ്ആര്‍എസ് സംവിധാനത്തിന് സാധിക്കും.
വഡോദര നഗരത്തിലാണ് ഗുജറാത്ത് പോലീസ് ‘ഫേഷ്യല്‍ റെക്കഗ്നിഷ്യന് സംവിധാനം’ ആദ്യം പരീക്ഷിച്ചത്. എഫ്ആര്‍എസ് പരീക്ഷണം വിജയമായിരുന്നെന്നും വഡോദരയിലെ പോലീസ് ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഡിസിപി സന്ദീപ് ചൗധരി പറയുന്നു. പോലീസ് സ്ഥാപിച്ച ഏതെങ്കിലും സിസിടിവിയില്‍ ഇവരുടെ മുഖം പതിഞ്ഞാല്‍ ഉടൻ തന്നെ അറിയിപ്പ് ലഭിക്കുന്നതാണ് സംവിധാനം. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. വഡോദരയില്‍ 700 സിസിടിവികളാണ് പോലീസ് സ്ഥാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക