പൊലീസിനേയും ആരോഗ്യവിഭാഗത്തേയും അറിയിച്ചിട്ടും ബസ് സ്റ്റാൻഡിൽ കിടന്നത് രണ്ടര മണിക്കൂറിലേറെ. പാലക്കാട് കൊടുവായൂർ ബസ് സ്റ്റാന്റിൽ ഏഴു മണിയോടെയാണ് സിറാജുദ്ദീൻ എന്ന വ്യക്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ഉടൻതന്നെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് രണ്ടര മണിക്കൂറിലേറെ സമയമാണ് മൃതദേഹം അനാഥമായി കിടന്നത്.
മുളന്തുരുത്തി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു; യാക്കോബായ വൈദികരടക്കമുള്ളവർ അറസ്റ്റിൽ
കൊവിഡ് പശ്ചാത്തലത്തിലുള്ള ഭയം മൂലമാണ് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചത്. എന്നാൽ ആരോഗ്യവകുപ്പിനെ അറിയിക്കാനാണ് പൊലീസ് പറഞ്ഞത്. തുടർന്ന് ആരോഗ്യവിഭാഗത്തെ സമീപിച്ചെങ്കിലും ജീവനക്കാരില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക