എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് ഹോങ്കോങ് വിലക്ക് ഏര്‍പ്പെടുത്തി. എയര്‍ ഇന്ത്യാ വിമാനത്തില്‍ എത്തിയ ചില യാത്രക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഓഗസ്റ്റ് അവസാനം വരെ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഹോങ്കോങ്ങിലേക്ക് പ്രവേശനം നൽകുകയുള്ളൂ. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലായിരിക്കണം യാത്രക്കാർ ടെസ്റ്റിന് വിധേയരാവേണ്ടത്.
ജൂലൈയില്‍ ഹോങ്കോങ് സര്‍ക്കാരാണ് ഈ നിയമം കൊണ്ടുവന്നത്. മാത്രമല്ല, ഹോങ്കോങിലെത്തിയാല് എല്ലാ അന്താരാഷ്ട്ര യാത്രക്കാരും വിമാനത്താവളത്തില്‍ വെച്ച് വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയമാവേണ്ടതുണ്ട്. ഇന്ത്യയ്ക്കു പുറമെ കസാക്കിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഇന്തോനീഷ്യ, പാകിസ്താന് ഫിലിപ്പീന്‍സ്, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കും ഹോങ്കോങ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക