കൊറോണ വൈറസ് ബാധയെ തടയാൻ വാക്സിൻ കണ്ടെത്തുകയെന്ന വൻ വെല്ലുവിളി ഏറ്റെടുത്താണ് വിവിധ രാജ്യങ്ങൾ മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഈ ശ്രമത്തിൽ പങ്കാളികളാണ്. ഓക്സ്ഫഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സിൻ കൊവിഷീൽഡ് എന്ന പേരിലാണ് ഇന്ത്യയിൽ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങള്‍ നടത്തുന്നത്.
വാക്സിൻ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ് വിവിധ രാജ്യങ്ങൾ. റഷ്യ വികസിപ്പിച്ച ‘സ്പുട്നിക്’ രോഗികളിൽ കുത്തിവെച്ചു കഴിഞ്ഞു. എന്നാൽ ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് കൊറോണ വൈറസിന്റെ സ്വഭാവ സവിശേഷതകൾ ആണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
കൊറോണ വൈറസിന്റെ ഘടനയിലെ മാറ്റങ്ങളാണ് ഗവേഷകർക്ക് തിരിച്ചടിയാകുന്നത്. അതിവേഗത്തിലാണ് വൈറസിന്റെ സ്വഭാവ സവിശേഷതകൾ മാറുന്നത്. കൊവിഡ്-19ന് കാരണമാകുന്നത് സാര്‍സ് കോവ്-2 എന്ന് വൈറസാണ്.
ജമ്മു കശ്മീരില്‍ നിന്ന് 10,000 പാരാമിലിട്ടറി സൈന്യത്തെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു
ഈ വൈറസ് പ്രവർത്തിക്കാൻ ആരംഭിച്ചാൽ രോഗ ലക്ഷണങ്ങൾ, ചികിത്സകൾ, അപകടസാധ്യതയ്ക്ക് വഴിവെക്കുന്ന ഘടകങ്ങൾ എന്നിവ അതിവേഗം മാറും. ഈ സാഹചര്യമാണ് കൊവിഡ് വാക്സിൻ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്ന ഗവേഷകരെ അലട്ടുന്ന പ്രധാന പ്രശ്നം.
കൊറോണ വൈറസിന് രൂപമാറ്റം സംഭവിച്ചുവെന്നതിന്റെ തെളിവുകൾ ലഭിച്ചുവെന്നാണ് മലേഷ്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വൈറസിന്റെ സ്വഭാവത്തിൽ മാറ്റം സംഭവിക്കുകയും വൈറസ് പത്തിരട്ടി അണുബാധയുള്ളതായി തീരുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. വൈറസിന്റെ ഈ രൂപമാറ്റത്തെ ഡി 614 ജി എന്നാണ് വിളിക്കുന്നത്.
മലേഷ്യയിലെ ഒരു റസ്റ്റോറൻ്റ് ഉടമയിൽ നിന്നാണ് രൂപമാറ്റം സംഭവിച്ച വൈറസ് കൂടുതൽ ആളുകളിലേക്ക് എത്തിയത്. 45 കേസുകൾ ഇവിടെ നിന്ന് ഉണ്ടായെന്നാണ് റിപ്പോർട്ട്. ബ്ലൂം ബെർഗാണ് ഇത് റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക