എറണാകുളത്തെ പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമാണം തുടങ്ങാൻ ഉടൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
സംസ്ഥാന സർക്കാരിന്റെ അപ്പീലും മുൻ ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള അപേക്ഷയും ഈ മാസം 28ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് കോടതിക്ക് കത്ത് നൽകി.
പാലത്തിന്റെ പുനർനിർമാണം എത്രയുംപെട്ടെന്ന് തുടങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് സംസ്ഥാന സർക്കാർ ഹർജിയിൽ പറഞ്ഞു.
വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ 2020 സെപ്തംബറിൽ കമീഷൻ ചെയ്യും. ഇതോടെ പാലാരിവട്ടം ജങ്ഷനിൽ വലിയ ഗതാഗതക്കുരുക്കുണ്ടാകാനും കൊച്ചി നഗരത്തിൽ മുഴുവൻ ഗതാഗതസ്തംഭനം ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പാലാരിവട്ടം പാലം പുനർനിർമാണത്തിന് അടിയന്തര അനുമതി നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക