ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ചില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ആശയവിനിമയം തുടരുകയാണെന്നും ചൈന പ്രസ്താവിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. ശനിയാഴ്ച രാത്രി ചൈന നടത്തിയ പ്രകോപനപരമായ സൈനിക നീക്കം തടഞ്ഞതായാണ് ഇന്ത്യന്‍ കരസേന റിപ്പോര്‍ട്ട് ചെയ്തത്. ബ്രിഗേഡ് കമാന്‍ഡര്‍മാര്‍ക്കിടയിലെ ഫ്ളാഗ് മീറ്റിംഗ് തുടർന്നുക്കൊണ്ടിരിക്കുകയാണ്.
കോടതി അലക്ഷ്യ കേസ്: ഒരു രൂപ പിഴ ശിക്ഷ വിധിച്ച് കോടതി; അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്
തെക്കന്‍ തീരം പിടിച്ചെടുക്കാനുള്ള നീക്കമാണ് ഇന്ത്യന്‍ സേന തകര്‍ത്തതെന്നാണ് സൂചന. എന്നാല്‍ ആയുധങ്ങള്‍ ഉപയോഗിക്കാതെ ആയിരുന്നു പ്രതിരോധം. ശനിയാഴ്ച രാത്രി ചൈനീസ് പട്ടാളം കടന്നുകയറാന്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് സൂചന. രണ്ടര മാസത്തിനു ശേഷമാണ് ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷ സ്ഥിതിയുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക