മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും. ശ്രീ പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അതിയായ സങ്കടമുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഒരു യുഗം കടന്നുപോകുകയാണ്- രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. പൊതുജീവിതത്തിലെ ഒരു മഹത്തായ, ഒരു മുനിയുടെ മനോഭാവത്തോടെ അദ്ദേഹം മാതൃഭൂമിയെ സേവിച്ചു. തങ്ങളുടെ ഏറ്റവും നല്ല പുത്രന്മാരില് ഒരാളെ നഷ്ടപ്പെട്ടതില്‍ രാജ്യം വിലപിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുകള്‍ക്കും അനുശോചനം നേരുന്നു.
പ്രണബ് മുഖര്‍ജി രാജ്യത്തിന്റെ വികസന പാതയില്‍ മായാത്ത മുദ്ര പതിപ്പിച്ചു. എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
തിരുവോണ ദിനത്തില്‍ 1996 ലോക്ക്ഡൗണ്‍ ലംഘന കേസുകള്‍; 1019 അറസ്റ്റ്
പ്രഥമ പൗരനെന്ന നിലയില്‍ രാഷ്ട്രപതിഭവനെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിച്ച പ്രണബ് മുഖര്ച്ച് എല്ലാവരുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു വ്യക്തമായായിരുന്നു പ്രണബ് മുഖര്‍ജിയെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. പൊതുസന്ദര്‍ശനത്തിനായി അദ്ദഹേ രാഷ്ട്രപതി ഭവന്റെ കവാടങ്ങള്‍ തുറന്നു കൊടുത്തു. ‘ഹിസ് എക്ലലന്സി’ എന്ന ഉപയോഗം നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ തീരുമാനം ചരിത്രപരമായിരുന്നെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
പാരമ്ബര്യവും ആധുനികതയും സംയോജിപ്പിച്ച 5 ദശാബ്ദക്കാലം നീണ്ടുനിന്ന തന്റെ വിശിഷ്ടമായ പൊതുജീവിതത്തില്‍ താന്‍ വഹിച്ച ഉന്നത പദവികള്‍ കണക്കിലെടുക്കാതെ തികച്ചും അടിസ്ഥാനപരമായ ജീവിതം നയിച്ച് വ്യക്തിയായിരുന്നു ഭാരത് രത്ന ശ്രീ പ്രണബ് മുഖര്‍ജി. രാഷ്ട്രീത്തിന് അതീതമായി എല്ലാവരോടും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും രാഷ്ട്രപതി ട്വീറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക