വെഞ്ഞാറമൂട്ടിലുണ്ടായ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എംപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം രംഗത്ത്. കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നില്‍ നിലവിട്ട് പെരുമാറാന്‍ അടൂര്‍ പ്രകാശ് ശ്രമിക്കരുതെന്ന് എ എ റഹിം പറഞ്ഞു.
‘അടൂര്‍ പ്രകാശ് വല്ലാതെ ഭയപ്പെട്ടിരിക്കുന്നതിനാലാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സ്വന്തം മുഖം വികൃതമായപ്പോള്‍ കണ്ണാടി എറിഞ്ഞുടക്കുന്ന സമീപനമാണ് അടൂര്‍ പ്രകാശ് സ്വീകരിക്കുന്നതെന്നും എഎ റഹിം പറഞ്ഞു. ഹക്ക് മുഹമ്മദും മിഥിലാജും കൊല്ലപ്പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഷെഹീനിന്റെ മൊഴി രേഖപ്പെടുത്തുന്നതില്‍ റഹീമിന്റെ ഇടപെടലുണ്ടായെന്നാണ് എംപിയുടെ പുതിയ ആരോപണം. സംഭവം നടന്ന ദിവസം പുലര്‍ച്ചെ 2.45 ന് എ. എ. റഹിം വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിയതാണ് ഇതിന്റെ തെളിവ്. എന്തിനാണ് പുലര്‍ച്ചെ റഹിം സ്റ്റേഷനിലെത്തിയതെന്ന് വ്യക്തമാക്കണമെന്നും എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക