എറണാകുളം: യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗകമായി പീഡിപ്പിച്ച കേസില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന് എസ്ഐ ബാബു മാത്യു ഒളിവിൽ. മുളന്തുരുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാൾ ഒളിവില്‍ പോയത്.
പോലിസ് സ്റ്റേഷനില്‍ പിഴയടക്കാനെത്തിയ തന്നോട് സൗഹൃദം സ്ഥാപിച്ചു ഒരുവര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ യുവതി കൊച്ചി ഡിസിപി ജി പൂങ്കുഴലിക്ക് നല്കിയ പരാതിയെ തുടർന്നാണ് മുളംതുരുത്തി പോലിസ് കേസെടുത്തത്. പോലിസ് എഫ്ഐആര്‍ രേഖപ്പെടുത്തിയതിന് പിന്നാലെ മജിസ്ട്രേറ്റിനു മുമ്പാകെ 164 പ്രകാരം യുവതി മൊഴി നല്കി.
സിനിമാ ഓഫര്‍ നിരസിച്ചതിന് അപമാനിക്കപ്പെട്ടു..; അപമാനിച്ചയാൾ സെലിബ്രിറ്റിയെന്നും സായി ശ്വേത ടീച്ചർ
അഡി. എസ്ഐയായി ബാബു മുളന്തുരുത്തി സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്താണ് യുവതിയുമായി പരിചയത്തിലാകുന്നത്. പിഴയടയ്ക്കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി യുവതിയെ സ്ഥിരമായി വിളിച്ചാണ് ഇയാൾ സൗഹൃദം സ്ഥാപിച്ചത്. ഈ സൗഹൃദം മുതലെടുത്ത് യുവതിയുടെ വീട്ടില്‍ ഇടയ്ക്കിടെ ഇയാള്‍ എത്താറുണ്ടായിരുന്നു. ഒരു ദിവസം തുണി മാറുന്നതിനിടെ മുറിയിലേക്ക് കടന്നുവന്ന ബാബു മാത്യു തന്റെ സ്വകാര്യഭാഗങ്ങളില്‍ പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇതിനുശേഷം ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കാന്‍ തുടങ്ങി. ഒരു വര്‍ഷത്തോളം ബാബു മാത്യു തന്നെ പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
അതേസമയം ഉദയംപേരൂര്‍ സ്റ്റേഷനില്‍ എസ്ഐ ആയിരിക്കുമ്പോള്‍ സൗത്ത് പറവൂരിലെ വ്യാജ മദ്യസംഘത്തില്‍ നിന്ന് പണം വാങ്ങി കേസൊതുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇയാള്‍ സസ്പെന്‍ഷനിലായിരുന്നു. ഒരു മാസം മുന്‍പാണ് സര്‍വീസില്‍ തിരിച്ചെത്തിയത്. ഒളിവില്‍ പോയ എസ്.ഐയെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക