സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകാനുള്ള ജി.എസ്.ടി നഷ്ടപരിഹാരം മുടങ്ങുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു. 2015 -16 സാമ്പത്തികവർഷം അടിസ്ഥാനമാക്കി അഞ്ചുവർഷത്തേക്ക് വിഹിതം നൽകുമെന്ന് ജി.എസ്.ടി (കോമ്പൻസേഷൻ ആക്ട്) 2017 വഴി ഉറപ്പുനൽകിയിരുന്നു.
വീണ്ടും ഡിജിറ്റല്‍ സ്ട്രൈക്ക്: പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രം
ഈ വർഷം ഏപ്രിൽ മുതൽ ഈ വിഹിതം മുടങ്ങിയിരിക്കുകയാണ്. ഇതുപ്രകാരം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കിൽ കേരളത്തിന് 7000 കോടി കിട്ടാനുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. കോവിഡിനെതിരെയുള്ള പോരാട്ടത്തെ മുന്നിൽ നിന്ന് നയിക്കുന്ന സംസ്ഥാനങ്ങൾക്കുണ്ടാകുന്ന ഭീമമായ സാമ്പത്തികനഷ്ടം കേന്ദ്രം കാണുകയും മനസിലാക്കുകയും വേണം. ജി.എസ്.ടി നിലവിൽ വരുന്നതിന് സംസ്ഥാനങ്ങൾക്ക് ഈ നഷ്ടപരിഹാര വിഹിതം ഉറപ്പു നൽകിയതാണെന്നും കത്തിൽ ഓർമിപ്പിച്ചു.
ഇതിനെ മറികടക്കാനായി കേന്ദ്രം കഴിഞ്ഞ മാസം ഓഗസ്റ്റ് 30 ന് മുന്നോട്ടു വെച്ച രണ്ടിന കടമെടുക്കൽ നിർദ്ദേശം തീർത്തും ദൗർഭാഗ്യകരമാണ്. സംസ്ഥാനങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധവുമാണ്. നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങൾക്ക് ഉറപ്പുവരുത്തണമെന്നും കത്തിലൂടെ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക